scorecardresearch

'ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ കൊല്ലാന്‍ കഴിയില്ല'; 26ാം ആഴ്ചയിലെ ഗര്‍ഭഛിദ്ര കേസില്‍ സുപ്രീം കോടതി

26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു.

26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു.

author-image
WebDesk
New Update
Supreme Court, Live, News

'ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ കൊല്ലാന്‍ കഴിയില്ല'; ഇരുപത്തിയാറാം ആഴ്ചയിലെ ഗര്‍ഭഛിദ്ര കേസില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: 26ാംആഴ്ചയിലെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കാനാകിലെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കുട്ടിയെ കൊല്ലാന്‍ കഴിയില്ലെന്നും അതിനുള്ള അവകാശം അമ്മയുടെ അവസ്ഥയുമായി സന്തുലിതമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Advertisment

'ഭ്രൂണത്തിന്റെ ഹൃദയം നിര്‍ത്താന്‍ ഞങ്ങള്‍ എയിംസിലെ ഡോക്ടര്‍മാരോട് പറയണോ,' ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു. 26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിക്കാരി 26 ആഴ്ച്ചകള്‍ കാത്തിരിക്കുമ്പോള്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്. കേസില്‍ വെള്ളിയാഴ്ച രാവിലെ 10.30ന് വാദം പുനരാരംഭിക്കാന്‍ ബെഞ്ച് മാറ്റി.

രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായും സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താന്‍ സാധിക്കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 9 ന് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

Advertisment

26ാം ആഴ്ചയിലെ ഗര്‍ഭഛിദ്രത്തിന് അമുതി നല്‍കിയ ഒക്ടോബര്‍ 9 ലെ ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയില്‍ ബുധനാഴ്ച് രണ്ടംഗ ബെഞ്ച് ഭിന്നവിധി പറഞ്ഞിരുന്നു. ബെഞ്ചിലെ ഒരു ജഡ്ജി ഗര്‍ഭച്ഛിദ്രം അനുവദിച്ചതില്‍ വിസമ്മതം പ്രകടിപ്പിക്കുകയും മറ്റൊരു ജഡ്ജി സ്ത്രീയുടെ തീരുമാനം ബഹുമാനിക്കപ്പെടണം എന്ന് വാദിക്കുകയും ചെയ്തു.

''ഏതു കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നത്?'' ജസ്റ്റിസ് ഹിമ കോലി 27 കാരിയായ യുവതിയെ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ തീരുമാനിച്ച സ്ത്രീയുടെ തീരുമാനത്തെ കോടതി മാനിക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു.

Supreme Court India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: