scorecardresearch

ഇന്ത്യയിൽ നിന്ന് കടത്തിയ പുരാതന വിഗ്രങ്ങൾ യുഎസ് തിരികെ നൽകും; വിട്ടുനൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ

ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവ്സിലെ പഴയ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിഗ്രഹങ്ങൾ 1950-കളിൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്

ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവ്സിലെ പഴയ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിഗ്രഹങ്ങൾ 1950-കളിൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്

author-image
WebDesk
New Update
Indian statues

ഇന്ത്യക്ക് കൈമാറുന്ന വിഗ്രഹങ്ങളിലൊന്ന് (Image: National Museum of Asian Art, Smithsonian Institution, Freer Collection)

ന്യൂയോർക്ക്: വാഷിംഗ്ടണിലെ സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യക്ക് തിരികെ നൽകുന്നു.

Advertisment

Also Read:ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; യുഎസ് സൈനിക നീക്കങ്ങൾക്കിടെ ഇന്ത്യയുടെ ഡെപ്യൂട്ടി എൻഎസ്എ ടെഹ്റാനിൽ

1950-കളിൽ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഈ വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടതാണെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.

തിരികെ ലഭിക്കുന്ന വിഗ്രഹങ്ങൾ

  • പന്ത്രണ്ടാം നൂറ്റാണ്ടിലെ സോമസ്‌കന്ദ വിഗ്രഹം
  • പതിനാറാം നൂറ്റാണ്ടിലെ സുന്ദരമൂർത്തി നായനാരും പറവൈ നാച്ചിയാരും ഉൾപ്പെടുന്ന വിഗ്രഹം
  • എഡി 990-ലേതെന്ന് കരുതപ്പെടുന്ന ശിവ നടരാജ വിഗ്രഹം

ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവ്സിലെ പഴയ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിഗ്രഹങ്ങൾ 1950-കളിൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്.

Also Read: യുക്രെയ്ൻ യുദ്ധം; റഷ്യയുടെ നിർണായക നീക്കം, സമാധാന ചർച്ചകൾക്കായി സെലെൻസ്‌കിയെ ക്ഷണിച്ചു

1956-നും 1959-നും ഇടയിൽ എടുത്ത ഈ ചിത്രങ്ങൾ വിഗ്രഹങ്ങൾ മോഷണം പോയതാണെന്നതിന് ശക്തമായ തെളിവായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അംഗീകരിച്ചു. ഇന്ത്യൻ നിയമപ്രകാരം ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ ഇരിക്കുന്ന നിലയിലുള്ള ഇത്തരം പഴയ ചിത്രങ്ങൾ മോഷണം തെളിയിക്കാനുള്ള പ്രധാന രേഖകളാണ്.

അമൂല്യമായ  നടരാജ വിഗ്രഹം

തിരികെ നൽകുന്നവയിൽ പ്രധാനപ്പെട്ട ശിവ നടരാജ വിഗ്രഹം തഞ്ചാവൂർ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി താലൂക്കിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണെന്ന് തിരിച്ചറിഞ്ഞു. 2002-ൽ ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിൽ നിന്നാണ് മ്യൂസിയം ഈ വിഗ്രഹം വാങ്ങിയത്. എന്നാൽ വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഗാലറി നൽകിയ രേഖകൾ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

സാംസ്‌കാരിക പൈതൃകങ്ങളെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മ്യൂസിയം ഡയറക്ടർ ചേസ് റോബിൻസൺ പറഞ്ഞു. വിഗ്രഹങ്ങൾ തിരികെ നൽകാനുള്ള നടപടികൾക്ക് ഇന്ത്യൻ എംബസിയുമായും എ.എസ്.ഐയുമായും മ്യൂസിയം അധികൃതർ സഹകരിക്കുന്നുണ്ട്.

അതേസമയം, ശിവ നടരാജ വിഗ്രഹം ദീർഘകാലാടിസ്ഥാനത്തിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചതിന് മ്യൂസിയം ഡയറക്ടർ ഇന്ത്യൻ സർക്കാരിനോട് നന്ദി അറിയിച്ചു.

Also Read: 'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയിലെ ആദ്യത്തെ ദേശീയ കലാ മ്യൂസിയമായ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, സാംസ്‌കാരിക മോഷണങ്ങൾക്കെതിരെ കർശന നിലപാടാണ് സ്വീകരിക്കുന്നത്. വിഗ്രഹങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറും.

Read More: ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

Us Museum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: