scorecardresearch

യുപിയില്‍ സഹപാഠികള്‍ മുസ്ലിം വിദ്യാര്‍ഥിയെ അടിച്ചത്: പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധ്യാപിക ത്രിപ്ത ത്യാഗി (60)ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധ്യാപിക ത്രിപ്ത ത്യാഗി (60)ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു

author-image
Jignasa Sinha
New Update
uttar pradesh| india|muslim

യുപിയില്‍ സഹപാഠികള്‍ മുസ്ലിം വിദ്യാര്‍ഥിയെ അടിച്ചത്; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം

മുസാഫള്‍നഗര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലുകയും വിശ്വാസത്തെ പരാമര്‍ശിക്കുകയും ചെയ്തത് വിവാദമായിരുന്നു. 'മുഹമ്മദന്‍ കുട്ടികളെ' കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്ന അധ്യാപികയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അധ്യാപിക താമസിക്കുന്ന മുസാഫര്‍നഗര്‍ ഗ്രാമംത്തില്‍ അവുരെ ഭാവിയെക്കുറിച്ച് തനിക്ക് ഭയവും ആശങ്കയുമുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Advertisment

അധ്യാപികയ്ക്കെതിരെ കേസെടുക്കാതിരിക്കാന്‍ കുടുംബത്തിന്മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു, അടുത്തുള്ള ഗ്രാമത്തലവനും കര്‍ഷക നേതാവായ നരേഷ് ടികായത്തും അവരെ ''ഒരു ഒത്തുതീര്‍പ്പിലെത്തിക്കാന്‍'' പ്രേരിപ്പിക്കുന്നു. അതേസമയം, ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരില്‍ സഹപാഠിയോട് കുട്ടിയെ അടിക്കാന്‍ പറയുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധ്യാപിക ത്രിപ്ത ത്യാഗി (60)ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. കുട്ടിയുടെ മൊഴിയുടെയും പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 323 (വ്രണപ്പെടുത്തല്‍), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വം അപമാനിക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച, കുട്ടിയുടെ പിതാവ് തന്റെ വീട്ടില്‍ രാഷ്ട്രീയക്കാരും ഗ്രാമനേതാക്കളും മാധ്യമങ്ങളും ഡസന്‍ കണക്കിന് നാട്ടുകാരും എത്തിയതായി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ ആര്‍എല്‍ഡിയും ഭീം ആര്‍മിയും എത്തിയപ്പോള്‍, ഒരു കൂട്ടം ഗ്രാമത്തലവന്മാര്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പുര ഗ്രാമത്തിന്റെ തലവന്‍ നരേന്ദര്‍ ത്യാഗി അദ്ദേഹത്തോട് പറഞ്ഞു, ''ഇനി ഈ നാടകം നിര്‍ത്തൂ. ഈ ഗ്രാമത്തില്‍ മാധ്യമങ്ങളെ ഞങ്ങള്‍ക്ക് വേണ്ട. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഒരു എഫ്ഐആര്‍ ആവശ്യമില്ലെന്ന് അവരോട് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് നീക്കം ചെയ്യുക… അല്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കും.' കര്‍ഷക നേതാവ് ടികായത് സമാധാന യോഗം എന്ന് വിളിക്കുകയും പിതാവിനോട് വിട്ടുവീഴ്ച ചെയ്യാനും എഫ്‌ഐആര്‍ നീക്കം ചെയ്യാനും പറഞ്ഞു.

Advertisment

അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭയമുണ്ടെന്നും പിതാവ് പിന്നീട് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ''ഞാനും എന്റെ കുടുംബവും ഇവിടെ ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. ഞാന്‍ ഒരു കര്‍ഷകത്തൊഴിലാളിയാണ്. ത്രിപ്ത മാമിനെ അറസ്റ്റുചെയ്യാനോ ശിക്ഷിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മകനും അവന്റെ ബന്ധുവും വര്‍ഷങ്ങളായി അവിടെ പഠിക്കുന്നു. ഞങ്ങള്‍ക്ക് അവരില്‍ നിന്ന് ക്ഷമാപണവും വിശദീകരണവും മാത്രമേ ആവശ്യമുള്ളൂ. വ്യാഴാഴ്ച വീഡിയോ എടുത്ത് എനിക്ക് കാണിച്ചുതന്നത് എന്റെ മരുമകനാണ്. ഐഡന്റിറ്റിയുടെ പേരില്‍ എന്റെ കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഗൃഹപാഠം ചെയ്യാത്തതിനാല്‍ അപമാനിക്കപ്പെട്ടു. ഗ്രാമത്തില്‍ ഞങ്ങള്‍ ഒരിക്കലും ഇത്തരമൊരു പ്രശ്‌നം നേരിട്ടിട്ടില്ല, എന്നാല്‍ ഇപ്പോള്‍ എല്ലാവരും അതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കൂടുത വായിക്കാന്‍

Uttar Pradesh Muslim India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: