scorecardresearch
Latest News

രാജ്യത്ത് 2014-16 ൽഏറ്റവും കൂടുതൽ വർഗീയ സംഘർഷം നടന്നത് ഉത്തർപ്രദേശിൽ കേന്ദ്ര സർക്കാർ

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഈ കാലയളവിൽ യഥാക്രമം 205 കേസും 200 കേസും വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തു. ഗുജറാത്ത് വർഗീയ സംഘർഷങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്താണ്

Communal tension in Muzaffarnagar over teasing, firing and stone pelting (Express Photo by Gajendra Yadav/File photo

രാജ്യത്ത് രണ്ട് വർഷത്തിനുളളിൽ ഏറ്റവും കൂടുതൽ വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. 2014 മുതൽ 2016 വരെയുളള കാലയളവിൽ 450 കേസുകളാണ് റജിസ്റ്റർ ചെയ്തത്.  കർണ്ണാടകയും മഹാരാഷ്ട്രയുമാണ്  ഈ രംഗത്ത് തൊട്ട് പിന്നിൽ. കർണ്ണാടകത്തിൽ 279 കേസും മഹാരാഷ്ട്രയീൽ 270 കേസുകളുമാണ്  ഈ കാലയളവിൽ റജിസ്റ്റർ ചെയ്തിട്ടുളളത്.

ബിജെ പി ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും വർഗിയ സംഘർഷങ്ങളുടെ കാര്യത്തിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്ത മറ്റ് സംസ്ഥാനങ്ങളിൽ പ്പെടുന്നു. മധ്യപ്രദേശിൽ 205 കേസും രാജസ്ഥാനിൽ 200 കേസുമാണ് രണ്ടുവർഷത്തിനുളളിൽ റജിസ്റ്റർ ചെയ്തത്.

document about communal case in 2014-16
2014- 16 വർഷങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് കേസുകൾ

വർഗീയ സംഘർഷങ്ങളുടെ കാര്യത്തിൽ ബിഹാറും ഗുജറാത്തും ആറും എഴും സ്ഥാനത്താണ്.  ഈ രണ്ട് സംസ്ഥാനങ്ങളിലും യഥാക്രമം 197 ഉം 182 കേസുകളാണ് ഈ വിഭാഗത്തിൽ രണ്ടു വർഷത്തിനുളളിൽ റജിസ്റ്റർ ചെയ്തട്ടുളളത്.
ഇതേ സമയം, ഗോവ, മേഘാലയ, മിസ്സോറാം, നാഗലാൻഡ്, സിക്കിം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഈ രണ്ട് വർഷ കാലയളവിൽ വർഗീയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാരിന്രെ കണക്കുകൾ വ്യക്തമാക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Up tops list of communal incidents in 2014 16 govt informs parliament karnataka maharashtra follow

Best of Express