scorecardresearch

അഞ്ച് ലക്ഷത്തിലധികം പേർക്ക് കുത്തിവയ്പ് നൽകിയ ആദ്യ സംസ്ഥാനം ഉത്തർപ്രദേശ്: സർക്കാർ

വ്യാഴാഴ്ച വാക്സിനേഷൻ പ്രക്രിയ സുഗമമായി നടത്തിയതായും പ്രതികൂല ഫലങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രസാദ് പറഞ്ഞു

വ്യാഴാഴ്ച വാക്സിനേഷൻ പ്രക്രിയ സുഗമമായി നടത്തിയതായും പ്രതികൂല ഫലങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രസാദ് പറഞ്ഞു

author-image
WebDesk
New Update
covid, vaccine, ie malayalam

ന്യൂഡൽഹി: അഞ്ച് ലക്ഷത്തിലധികം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയ ആദ്യ സംസ്ഥാനം ഉത്തർപ്രദേശാണെന്ന് കേന്ദ്രം. വ്യാഴാഴ്ച 1,25,308 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്സിൻ നൽകിയതോടെയാണ് അഞ്ച് ലക്ഷത്തിലധികം പേർക്ക് കുത്തിവയ്പ് നൽകുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയത്.

Advertisment

''കോവിഡ് -19 വാക്സിനേഷൻ സംസ്ഥാനത്ത് നടക്കുന്നുണ്ട്. മുൻനിര തൊഴിലാളികൾക്ക് വാക്സിൻ ആദ്യ ഡോസ് നൽകുന്നു. 1,580 സെഷനുകൾ വ്യാഴാഴ്ച സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയിരിക്കുന്നു,” അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.

വാക്സിനേഷനായി ലിസ്റ്റുചെയ്ത 1,72,396 ആരോഗ്യ പ്രവർത്തകരിൽ 72 ശതമാനവും സംസ്ഥാനത്തൊട്ടാകെയുള്ള 1,607 കേന്ദ്രങ്ങളിൽ കുത്തിവയ്പ് നടത്തി. നിലവിൽ, ലിസ്റ്റുചെയ്ത 8.42 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരിൽ 5.88 ലക്ഷത്തിലധികം പേർക്ക് ആദ്യ വാക്സിൻ ഷോട്ടുകൾ ലഭിച്ചു.

സംസ്ഥാന സർക്കാർ നൽകിയ കണക്കനുസരിച്ച്, സന്ത് കബീർ നഗർ, സംബൽ, ഉന്നാവോ, ഗോണ്ട എന്നീ ജില്ലകളിൽ 99 ശതമാനത്തിലധികം പേർ വാക്സിനേഷൻ സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ സംബലും ഗോണ്ടയും ലക്ഷ്യമിട്ടതിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാനായി. അതേസമയം, ഗൗതം ബുദ്ധ നഗർ, അലിഗഡ്, കസ്ഗഞ്ച് എന്നിവയിൽ 55 ശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ കണക്ക് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വാക്സിനേഷൻ നൽകിയവർക്ക് മാർച്ച് നാലിന് രണ്ടാമത്തെ ഡോസ് ലഭിക്കും.

Advertisment

വ്യാഴാഴ്ച വാക്സിനേഷൻ പ്രക്രിയ സുഗമമായി നടത്തിയതായും പ്രതികൂല ഫലങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആളുകൾ മനസിലാക്കുമ്പോൾ, ഓരോ സെഷനിലും വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ ശതമാനവും വർധിച്ചുകൊണ്ടിരിക്കുന്നു.

വാക്സിനേഷൻ എടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ ആരോഗ്യ പ്രവർത്തകർക്ക് ഫെബ്രുവരി 15 ന്‌ അന്തിമ അവസരം ലഭിക്കുമെന്നും മുൻ‌നിര തൊഴിലാളികൾക്ക് ഫെബ്രുവരി 22 ന് അവസരം ലഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തിൽ ഒൻപത് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരെയും രണ്ടാം ഘട്ടത്തിൽ മുൻനിര തൊഴിലാളികൾ അടക്കം 15 ലക്ഷത്തിലധികം പേരെയും ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: