/indian-express-malayalam/media/media_files/uploads/2019/02/up-cats-001.jpg)
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ രണ്ട് ഭീകരർ പിടിയിലായതായി യു.പി ഭീകരവിരുദ്ധ സ്ക്വാഡ്. ജയ്ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്മെന്‍റ് നടത്തിയ ഭീകരരാണ് പിടിയിലായതെന്നാണ് വിവരം. ഷഹരാന്‍പൂരിലെ ദിയോബാന്ദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. യുപി ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് ഈ വിവരം അറിയിച്ചത്. പിടിയിലായവർ കശ്മീര്‍ സ്വദേശികളാണെന്നും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി. ഇവരില്‍ നിന്നും തോക്കുകളും തിരകളും കണ്ടെടുത്തു.
കുല്‍ഗാമില്‍ നിന്നുളള ഷാനവാസ് അഹമ്മദ്, പുല്‍വാമയില്‍ നിന്നുളള ആഖിബ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. പുൽവാമ ഭീകരാക്രമണത്തിന് മുൻപാണോ ഇവർ എത്തിയതെന്ന് ഉറപ്പില്ലെന്ന് സിങ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. വിദ്യാര്‍ത്ഥികളാണെന്ന വ്യാജേനെ ഇവര്‍ ദിയോബാന്ദില്‍ കഴിയുകയായിരുന്നു ഇവര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.