scorecardresearch

'ക്ഷേത്രം പൊളിച്ചപ്പോഴാണ് പള്ളി തകര്‍ത്തത്'; കലാപ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഹിന്ദുക്കളെ അടിച്ചമടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഹിന്ദുക്കളെ അടിച്ചമടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പാല്‍ തരുന്ന പശുക്കളില്‍ നിന്ന് പാല്‍ തരാത്ത പശുക്കളിലേക്ക് കൃത്രിമ ബീജ സങ്കലനം നടത്തും: ബിജെപി മന്ത്രി

പാട്ന: വര്‍ഗ്ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബിഹാറില്‍ രാംനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ കലാപത്തിലെ പ്രതികളായ ബജ്‌റംഗ്‌ദള്‍, വിഎച്ച്പി പ്രവര്‍ത്തകരെയാണ് മന്ത്രി സന്ദര്‍ശിച്ചത്. പിന്നാലെ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും മന്ത്രി സന്ദര്‍ശിച്ചു.

Advertisment

ഇരുവരേയും കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച മന്ത്രി, അവര്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞു. അവരെ എങ്ങനെയാണ് കലാപകാരികള്‍ എന്ന് വിളിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. 'അക്ബര്‍പൂരില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം തകര്‍ക്കപ്പെട്ടപ്പോള്‍ അതുപോലൊരു പള്ളി തകര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്.' സിങ് പറയുന്നു.

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍, സാമുദായിക സന്തുലനം പാലിക്കാന്‍ ഹിന്ദുക്കളെ അടിച്ചമടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു സമുദായത്തെ അടിച്ചമര്‍ത്തിയാലേ സമുദായ ഐക്യം ഉണ്ടാകുകയുള്ളൂവെന്നാണ് നിതീഷ് കരുതുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറില്‍ ജെഡിയു നയിക്കുന്ന നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സഖ്യകക്ഷിയാണ് ബിജെപി.

2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ കലാപത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്‌ദള്‍ നേതാവ് ജിതേന്ദ്ര പ്രതാപ്, വിഎച്ച്പി നേതാവ് കൈലാഷ് വിശ്വകര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.

Bjp Giriraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: