scorecardresearch
Latest News

പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍; പാക്കിസ്ഥാനില്‍ പ്രളയം 1.60 കോടി കുട്ടികളെ ബാധിച്ചതായി യുനിസെഫ്

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഒരു ദിവസം 90,000-ത്തിലധികം ആളുകള്‍ പകര്‍ച്ചവ്യാധികള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും ചികിത്സ തേടിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു

പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍; പാക്കിസ്ഥാനില്‍ പ്രളയം 1.60 കോടി കുട്ടികളെ ബാധിച്ചതായി യുനിസെഫ്

ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ജലപ്രളയം 1.60 കോടി കുട്ടികളെ ബാധിച്ചതായും 34 ലക്ഷം കുട്ടികള്‍ക്ക് ജീവന്‍രക്ഷാ ഉപാധികള്‍ക്കായുള്ള പിന്തുണ ആവശ്യമാണെന്നും യു എന്‍. പ്രളയം ബാധിച്ച മേഖലകളില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് മൂലം വയറിളക്കം, ഡങ്കിപ്പനി, നിരവധി ത്വക്ക് രോഗങ്ങള്‍ എന്നിവ ബാധിച്ചതായും സ്ഥിതി അതീവ ഗുരുതരമാണെന്നും യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (യുനിസെഫ്) പ്രതിനിധി അബ്ദുല്ല ഫാദില്‍ പ്രസ്താവനയില്‍ പറഞ്ഞു.

സിന്ധിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയ ഫാദില്‍ വെള്ളപ്പൊക്കം 528 കുട്ടികളുടെയെങ്കിലും ജീവന്‍ അപഹരിച്ചതായും പറഞ്ഞു. ഈ മരണങ്ങളില്‍ ഓരോന്നും ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 1.60 കോടി കുട്ടികളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്, കുറഞ്ഞത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 34 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

”കുടിവെള്ളമോ ഭക്ഷണമോ ഉപജീവനോപാധിയോ ഇല്ലാതെ, തകര്‍ന്ന കെട്ടിടങ്ങള്‍, വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴല്‍, പാമ്പുകള്‍ എന്നിവയില്‍ നിന്ന് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങള്‍ക്കും വിധേയരായ കുട്ടികള്‍ അവരുടെ കുടുംബത്തോടൊപ്പം തുറസ്സായ സ്ഥലങ്ങളില്‍ താമസിക്കുന്നു. ആയിരക്കണക്കിന് സ്‌കൂളുകളും ജലസംവിധാനങ്ങളും ആരോഗ്യ സൗകര്യങ്ങളും ഉള്‍പ്പെടെ കുട്ടികള്‍ ആശ്രയിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ വെള്ളപ്പൊക്ക ദുരന്തത്തിന്റെ വ്യാപ്തി തുടരുമ്പോള്‍ രാജ്യത്തേക്ക് അന്താരാഷ്ട്ര തല സഹായങ്ങള്‍ എത്തുകയാണ്. പിന്തുണയും സഹായവും വന്‍തോതില്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുമെന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം,” യുണിസെഫ് പ്രതിനിധി പറഞ്ഞു. ഒട്ടുമിക്ക അമ്മമാരും വിളര്‍ച്ചയും പോഷകാഹാരക്കുറവും ഉള്ളവരും കുട്ടികള്‍ക്ക് തൂക്കകുറവുള്ളവരുമാണ്. അമ്മമാര്‍ ക്ഷീണിതരും അസുഖമുള്ളവരുമാണ്, അവര്‍ക്ക് മുലയൂട്ടാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.

സിന്ധിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഒരു ദിവസം 90,000-ത്തിലധികം ആളുകള്‍ പകര്‍ച്ചവ്യാധികള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും ചികിത്സ തേടിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു, വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരണസംഖ്യ 1,500 കവിഞ്ഞു. മലേറിയ, ഡെങ്കിപ്പനി, വയറിളക്കം, ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളാല്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ ബാധിച്ചതായി സിന്ധ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, രാജ്യത്ത് മൂന്ന് പതിറ്റാണ്ടിനിടെ പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 1,545 പേര്‍ മരിക്കുകയും 12,850 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Un body says pakistan floods impacted 16 million children