scorecardresearch

ഉദ്ധവ് താക്കറെ; അവസാനം കസേരയിൽ ഏറെനാൾ തൂങ്ങിക്കിടന്ന വിമുഖനായ രാഷ്ട്രീയക്കാരൻ

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, 2019 നവംബർ 28ന് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ ഉദ്ധവ് ഇതിനെല്ലാം വിത്ത് പാകിയതായി തോന്നുന്നു

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, 2019 നവംബർ 28ന് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ ഉദ്ധവ് ഇതിനെല്ലാം വിത്ത് പാകിയതായി തോന്നുന്നു

author-image
WebDesk
New Update
lockdown, lockdown news, maharashtra lockdown, lockdown in maharashtra, maharashtra lockdown date, maharashtra lockdown guidelines news, maharashtra lockdown latest news, lockdown in maharashtra news, maharashtra lockdown guidelines, maharashtra lockdown rules, maharashtra lockdown dates, maharashtra lockdown dates news, maharashtra coronavirus news, coronavirus cases in maharashtra, covid 19 cases in maharashtra

62-ാം വയസ്സിൽ, പിതാവ് ബാൽ താക്കറെയുടെ നിഴലിൽ നിന്ന് ഉയർന്നുവന്ന ഉദ്ധവ് താക്കറെ തന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും മോശമായ പ്രതിസന്ധിയാണിത്. സാധ്യതയില്ലാത്ത ഒരു കൂട്ടുകെട്ടിനൊപ്പം പന്തയകളി നടത്തി തന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ബാലാസാഹെബ് സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും താക്കറെയുടെ പേരിൽ പാർട്ടിയെ നിലനിർത്താനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്യുന്നു.

Advertisment

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, 2019 നവംബർ 28ന് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ ഉദ്ധവ് ഇതിനെല്ലാം വിത്ത് പാകിയതായി തോന്നുന്നു. പാർട്ടിയുടെ മേൽ പൂർണ നിയന്ത്രണമുണ്ടായിരുന്നപ്പോൾ ഒരു സേനക്കാരനെ മുഖ്യമന്ത്രിയാക്കാൻ ബാലാസാഹെബ് തിരഞ്ഞെടുത്തതോടെ അധികാരത്തിലെത്തുന്ന ആദ്യത്തെ താക്കറെയായി ഉദ്ധവ് മാറി.

ആഘോഷങ്ങൾക്കിടയിൽ, തുടർന്നുള്ള "പവർ പ്ലേ"യിൽ പഴയ എതിരാളികളായ എൻസിപിയും കോൺഗ്രസും ഉൾപ്പെടെ സാധ്യതയില്ലാത്ത ഒരു സഖ്യത്തെ നയിക്കുന്നതിനുള്ള "ഭരണപരമായ" വെല്ലുവിളികളെ കുറിച്ചും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ ഉദ്ധവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ തീരുമാനത്തിൽ പലർക്കുമുണ്ടായ ദേഷ്യവും പഴയ സഖ്യകക്ഷിയായ ബിജെപിയെ പുറത്താക്കാനുള്ള നീക്കവും കൂടിച്ചേർന്ന് കാലക്രമേണ ഒരു വ്രണമായി മാറിയതായി തോന്നുന്നു. ഉദ്ധവ് ഒരു കൂട്ടത്തിലേക്ക് ഒതുങ്ങിയപ്പോൾ പല പാർട്ടിപ്രവർത്തകർക്കും അവരെ കേൾക്കാൻ തയ്യാറാകാത്തതായി തോന്നി. അതിനിടെ കോവിഡും മറ്റും ഉദ്ധവിനെ അൽപം തളർത്തിയിരുന്നു. അതേസമയം സേനയെ നിലയ്ക്ക് നിർത്താൻ ആരുമുണ്ടായില്ല.

Advertisment

വിമത നേതാവ് ഏകനാഥ് ഷിൻഡെ പലർക്കു വേണ്ടിയും സംസാരിക്കുമെന്ന് അവകാശപ്പെട്ടു: “ഞങ്ങൾ ഒരിക്കലും ഉദ്ധവ്ജിയോട് അനാദരവ് കാണിച്ചിട്ടില്ല. ഞങ്ങൾ ബാലാസാഹിബിന്റെ സൈനികരാണ്. കോൺഗ്രസുമായും എൻസിപിയുമായുമുള്ള സഖ്യം വേർപെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ പോരാട്ടം ബാലാസാഹിബിന്റെ ഹിന്ദുത്വത്തിനുവേണ്ടിയാണ്.

ഫോട്ടോഗ്രാഫി പ്രധാന വിഷയമായി പഠിച്ച് ജെ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്‌സിൽ നിന്ന് ബിരുദം നേടിയ ഉദ്ധവ്, രാഷ്ട്രീയത്തോട് ഉദാസീനനായി കാണപ്പെട്ടു. 1990 കളുടെ തുടക്കത്തിൽ ചില ചുവടുവെപ്പുകൾ നടത്തിയെങ്കിലും, ബന്ധുവായ രാജ് താക്കറെ ബാലാസാഹെബിന്റെ "സ്വാഭാവിക പിൻഗാമി" എന്ന നിലയിൽ വളരുന്നതിനിടയിൽ അദ്ദേഹം അതിനു പിന്നിലായി അണിനിരക്കുന്നതാണ് കണ്ടത്.

എന്നാൽ, പല രാഷ്ട്രീയ കഥകളും പോലെ, കൗശലക്കാരനായ സേനാ നേതാവ് ഒടുവിൽ മരുമകനു പകരം മകനെ തിരഞ്ഞെടുത്തു. 2002ൽ നടന്ന മഹാബലേശ്വർ കൺവെൻഷനിൽ ഉദ്ധവിനെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി നിയമിച്ചത് വഴിത്തിരിവായി. അപ്പോഴും രാജ് പാർട്ടിയിൽ തുടരുകയും 2005ൽ സേനയിൽ നിന്ന് പുറത്തുപോവുകയും ചെയ്തു, എന്നാൽ തന്റെ സൗമ്യമുഖം ഉദ്ധവ് ഒരിക്കലും മാറ്റിയില്ല.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ മുൻനിരയിൽ ഉണ്ടായിരുന്ന മൂത്ത മകൻ ആദിത്യയെ കൂടാതെ, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളിൽ പ്രധാന സാരഥിയായിരുന്നു ഭാര്യ രശ്മിയെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊരു മകൻ തേജസിന് വന്യജീവികളോടും പരിസ്ഥിതിയോടുമാണ് കൂടുതൽ താൽപ്പര്യം.

മുതിർന്ന നേതാവ് നാരായൺ റാണെ, രാജ് താക്കറെ എന്നിവരുടെ പുറത്തുപോക്ക് തുടങ്ങി നിരവധി കൊടുങ്കാറ്റുകളെ ഉദ്ധവ് നേരിട്ടു. 2012ൽ ബാലാസാഹെബിന്റെ മരണശേഷം, സേനയെ ഒപ്പം നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, കൂടാതെ എംഎൻഎസിനെക്കാൾ (രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമൻ സേന) മികച്ചതാണെന്ന് തെളിയിക്കുകയും ചെയ്തു. ബിജെപിയുമായി ശക്തമായ ബന്ധം സൂക്ഷിച്ചിട്ടും സേന അധികാരത്തിലെത്തുന്നതും മറുവശത്ത് എത്തുന്നതും അദ്ദേഹം കണ്ടു.

“ബാൽസാഹെബിന്റെ മരണശേഷം, ഉദ്ധവിന് പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിയുമോ എന്ന് പലരും ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അദ്ദേഹം അതിന്റെ വളർച്ച ഉറപ്പാക്കി. എന്നിരുന്നാലും, "ബിജെപിയെ ഒറ്റിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഹിന്ദുത്വ അജണ്ടയിൽ വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമായതിനാൽ പാർട്ടിക്കുള്ളിലെ പലർക്കും ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമാണ്," പേരു വെളിപ്പെടുത്താനാകാത്ത ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

എന്നാൽ അതിന്റെ കുറ്റം ഉദ്ധവിന് മാത്രമല്ലെന്നാണ് അണികൾ പറയുന്നത്. ഗോപിനാഥ് മുണ്ടെ-പ്രമോദ് മഹാജൻ കാലഘട്ടം മുതൽ ബിജെപിയുടെ സ്വഭാവം മാറിയിട്ടുണ്ട്, പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെ കീഴിലുള്ള പാർട്ടി വളർന്നതോടെ. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രണ്ട് പതിറ്റാണ്ട് ഊഷ്മള ബന്ധം സൂക്ഷിച്ചവർക്കിടയിൽ ആദ്യമായി പിളർപ്പുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷം, പുതിയ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു ഉദ്ധവ് കൈകൊടുത്തെങ്കിലും ആ ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ല.

ഈ വർഷമാദ്യം ഒരു പാർട്ടി യോഗത്തിൽ, വേർപിരിയുകയല്ലാതെ തനിക്ക് മറ്റ് വഴികളില്ലെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. “ഞങ്ങൾ ബിജെപിയെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു, അവരുടെ ദേശീയ അഭിലാഷങ്ങൾ നിറവേറ്റാൻ അവരെ പ്രാപ്തരാക്കി. ഞങ്ങൾ മഹാരാഷ്ട്രയെ നയിക്കുമ്പോൾ അവർ ദേശീയതലത്തിലേക്ക് പോകുമെന്നായിരുന്നു ധാരണ. എന്നാൽ ഞങ്ങളെ ഒറ്റിക്കൊടുക്കുകയും ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനാൽ ഞങ്ങൾക്ക് തിരിച്ചടിക്കേണ്ടിവന്നു".

സൗകര്യത്തിനനുസരിച്ച് ബിജെപി സഖ്യകക്ഷികളെ പുറത്താക്കുകയാണെന്നും ഉദ്ധവ് ആരോപിച്ചു. ബിജെപി ഹിന്ദുത്വം ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഖ്യം ചേർന്ന് ശിവസേന തങ്ങളുടെ 25 വർഷം പാഴാക്കിയെന്ന അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും ഉദ്ധവ് പറഞ്ഞു.

എന്നാൽ, ഇത് എപ്പോഴെങ്കിലും അണിയറയിൽ ചർച്ചയായിട്ടുണ്ടോ എന്നത് സംശയമാണ്. ആക്രമണോത്സുകരായ ബിജെപിയ്‌ക്കൊപ്പമല്ല, കോൺഗ്രസിനും എൻസിപിക്കുമൊപ്പമാണ് അദ്ദേഹത്തിന് കൂടുതൽ അടുപ്പം എന്നതാണ് പലർക്കും തോന്നിയിട്ടുള്ളത്. സേന അംഗങ്ങൾക്കിടയിൽ പിറുപിറക്കങ്ങൾ ശക്തമാവുമ്പോഴും മിതവാദി പാർട്ടിയായി നിലനിൽക്കാനാണ് നിർദേശം. പ്രത്യേകിച്ച് ആദിത്യ പുരോഗമനമായ ആശയങ്ങൾ മുന്നോട്ട് വെക്കുമ്പോൾ.

എം‌വി‌എയിൽ പ്രശ്നങ്ങൾക്കിടയിലും തങ്ങളെ ഫണ്ട് നഷ്‌ടപ്പെടുത്തുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന സേന വിമതർ എൻ‌സി‌പിയെ ആണ് വില്ലനായി ചിത്രീകരിച്ചത്. പാർട്ടി കൈവിട്ടുപോയെന്ന് വ്യക്തമായതിന് ശേഷം രാജിവയ്ക്കുന്നതിനുപകരം, അധികാരം നിലനിർത്താൻ പവറിനോട് ഉപദേശം തേടിയ ഉദ്ധവിനെ മറ്റുള്ളവർ ചോദ്യം ചെയ്തു, അത് അദ്ദേഹത്തിന് ധാർമ്മികമായി ഉന്നതസ്ഥാനം നൽകിയേക്കുമെന്നായിരുന്നു വിമർശനം.

എന്നാൽ, ഉദ്ധവിനോട് സഖ്യകക്ഷികൾക്ക് ദയ മാത്രമേയുള്ളൂ. “ഞങ്ങളുടെ ബന്ധം സൗഹാർദ്ദപരവും പരസ്പര ബഹുമാനമുള്ളതുമായിരുന്നു. അദ്ദേഹം ഒരിക്കലും ഉന്നതനായിരുന്നില്ല. ” സംസ്ഥാന എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറയുന്നു. എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെ അദ്ദേഹത്തെ "ഒരു മാന്യനായ രാഷ്ട്രീയക്കാരൻ" എന്നാണ് വിശേഷിപ്പിച്ചത്, "സാധാരണക്കാരന്റെ ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കോവിഡ് മഹാമാരിയെ പ്രശംസനീയമായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു". "ഉദ്ധവ് എപ്പോഴും സഖ്യകക്ഷികളോടും ക്യാബിനറ്റ് സഹപ്രവർത്തകരോടും വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്." എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറയുന്നു.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ, വിമതർക്കെതിരെ ഉറച്ചുനിൽക്കുന്നതിനും അവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിലും ഉദ്ധവ് പരാജയപ്പെടുകയായിരുന്നു. താൻ യഥാർത്ഥ ഹിന്ദുത്വത്തിന്റെ പ്രതിനിധിയാണെന്നും ബാലാസാഹെബിന്റെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

"എന്റെ സ്വന്തം ആളുകളാൽ തന്നെ എന്നെ ഒറ്റിക്കൊടുത്തത് നിർഭാഗ്യകരമാണ്." തന്റെ അവസാന കാബിനറ്റ് യോഗത്തിൽ ഉദ്ധവ് പറഞ്ഞു. മുഖ്യമന്ത്രിയും എംഎൽസി പ്രതിനിധിയും എന്ന നിലയിൽ അദ്ദേഹം ഗവർണർക്ക് നന്ദി പറഞ്ഞു, സഖ്യകക്ഷികളുടെ പിന്തുണ അംഗീകരിച്ചു, സമാധാനത്തിനായി സേന അംഗങ്ങളോട് അഭ്യർത്ഥിച്ചു, തന്റെ കീഴിലുള്ള പുതിയ സേനയെ പ്രതിരോധത്തിലാക്കാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം തന്റെ രാജിക്കത്ത് സന്ദേശത്തിൽ വ്യക്തമാക്കി.

Uddhav Thackeray

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: