scorecardresearch
Latest News

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷനും കേന്ദ്രം നിരോധിച്ചിരുന്നു.

Popular Front of India, Enforcement Directorate, Bank accounts, Money laundering case

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍. 2022 സെപ്റ്റംബര്‍ 28ലെ കേന്ദ്ര തീരുമാനം ശരിവെച്ചുള്ള തീരുമാനം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള യുഎപിഎ ട്രൈബ്യൂണല്‍ ശരിവെക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ ഗ്രൂപ്പുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണങ്ങള്‍ തേടുന്നതിന് 2022 ഒക്ടോബറില്‍ ജസ്റ്റിസ് ശര്‍മ്മ ഉള്‍പ്പെട്ട ഒരു ട്രൈബ്യൂണല്‍ കേന്ദ്രം രൂപീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം നടപ്പിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളും ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ദേശീയ വിരുദ്ധ വികാരങ്ങള്‍… സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തില്‍ അതൃപ്തി സൃഷ്ടിക്കാനും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യം.

സംഘടനയുടെ ‘നീചമായ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് അനിവാര്യമാണ്’ എന്ന് പറഞ്ഞുകൊണ്ട് പിഎഫ്‌ഐ നിയമവിരുദ്ധമായ സംഘടനയായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയെയും കേന്ദ്രം നിരോധിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uapa tribunal upholds decision to ban popular front of india