/indian-express-malayalam/media/media_files/uploads/2021/02/UP-Police-1.jpg)
ലക്‌നൗ: യുപിയിലെ ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവ ഗുരുതരം. ബുധനാഴ്‌ച രാത്രിയോടെയാണ് മൂന്ന് പെൺകുട്ടികളെ വയലിൽ ബോധരഹിതരായി കണ്ടെത്തിയത്. 13, 16 വയസ്സുള്ള പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് 17 വയസ് പ്രായമുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയേയാണ് രണ്ട് പെൺകുട്ടികളും മരിച്ചത്.
മൂന്ന് പേരുടെയും കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പെൺകുട്ടികളുടെ സഹോദരൻ പറയുന്നു. മൂന്ന് പേർക്കും വിഷം നൽകിയതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ബലം പ്രയോഗിച്ചതിന്റെയോ മർദനമേറ്റതിന്റെയോ ലക്ഷണങ്ങളൊന്നും പെൺകുട്ടികളുടെ ശരീരത്തിൽ ഇല്ലെന്ന് പൊലീസ് പറയുന്നു.
Read Also: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: കോടിയേരി
"പെണ്‍കുട്ടികള്‍ ബുധനാഴ്‌ച കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതാണ്. ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോൾ തിരച്ചിൽ നടത്തി. മൂന്ന് പേരെയും കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് വയലിൽ നിന്ന് കണ്ടെത്തിയത്," പെൺകുട്ടികളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, പെൺകുട്ടികളെ കെട്ടിയിട്ട നിലയിലാണോ കണ്ടെത്തിയത് എന്നതിനു തെളിവുകളൊന്നും ഇല്ലെന്ന് ഐജി ലക്ഷ്‌മി സിങ് പറയുന്നു. പൊലീസ് സ്ഥലത്തെത്തും മുൻപ് പെൺകുട്ടികളുടെ കെട്ടഴിച്ചെന്നും മൃതദേഹം നീക്കിയെന്നും ലക്ഷ്‌മി സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.