scorecardresearch

ഗ്രീൻലാൻഡ് വാങ്ങാൻ ട്രംപിന്റെ വമ്പൻ പദ്ധതി: നിവാസികൾക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തേക്കും

ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ല എന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് ഭരണകൂടവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടും, ദ്വീപ് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണ്

ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ല എന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് ഭരണകൂടവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടും, ദ്വീപ് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണ്

author-image
WebDesk
New Update
Green Land1

File Photo

വാഷിംഗ്ടൺ: ഡെന്മാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നതിനായി ഗ്രീൻലാൻഡിലെ ജനങ്ങൾക്ക് നേരിട്ട് പണം നൽകാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Advertisment

Also Read:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

ഗ്രീൻലാൻഡിലെ 57,000ത്തോളം വരുന്ന ജനങ്ങൾക്ക് ഒറ്റത്തവണയായി പണം നൽകാനാണ് ആലോചന. ഒരാൾക്ക് 10,000 ഡോളർ മുതൽ 100,000 ഡോളർ വരെ (ഏകദേശം 8.4 ലക്ഷം മുതൽ 84 ലക്ഷം ഇന്ത്യൻ രൂപ വരെ) നൽകാനാണ് ചർച്ചകൾ നടക്കുന്നത്. ഉയർന്ന തുകയാണെങ്കിൽ ഇതിനായി ഏകദേശം 6 ബില്യൺ ഡോളർ (ഏകദേശം 50,000 കോടി രൂപ) അമേരിക്കൻ സർക്കാരിന് ചെലവ് വരും.

Also Read:ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദം; ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ രാജ്യങ്ങൾ

ഗ്രീൻലാൻഡ് "വിൽക്കാനുള്ളതല്ല" എന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് ഭരണകൂടവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടും, ദ്വീപ് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണ്. ദേശീയ സുരക്ഷ, തന്ത്രപ്രധാനമായ സ്ഥാനം, ധാതു സമ്പത്ത് എന്നിവ കണക്കിലെടുത്താണ് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അമേരിക്ക താൽപ്പര്യപ്പെടുന്നത്. "ദേശീയ സുരക്ഷാ പരോക്ഷ്യത്തിൽ ഗ്രീൻലാൻഡ് നമുക്ക് അനിവാര്യമാണ്," ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള കോംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻമാതൃകയിലുള്ള കരാറാണ് അമേരിക്ക പരിഗണിക്കുന്നത്. ഇതുവഴി പ്രതിരോധം, തപാൽ തുടങ്ങിയ സേവനങ്ങൾ അമേരിക്ക നൽകുകയും, പകരം സൈനികാവശ്യങ്ങൾക്കും വ്യാപാരത്തിനുമുള്ള അനുമതി നേടുകയും ചെയ്യും. ഗ്രീൻലാൻഡ് ഡെന്മാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടിയാൽ മാത്രമേ ഇത്തരം കരാറുകൾ പ്രാവർത്തികമാകൂ.

Also Read:ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

അതേസമയം, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഗ്രീൻലാൻഡിലും യൂറോപ്പിലും പ്രതിഷേധം ശക്തമാണ്. "ഇനി അധിനിവേശ മോഹങ്ങൾ വേണ്ട" എന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി പ്രതികരിച്ചു. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങൾക്കും ഡെന്മാർക്കിനും മാത്രമാണെന്ന് ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കി.

Read More:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്

Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: