scorecardresearch

സിബിഐയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കിടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു: അലോക് വർമ്മ

തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഃഖകരമാണെന്നും അലോക് വർമ്മ

തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഃഖകരമാണെന്നും അലോക് വർമ്മ

author-image
WebDesk
New Update
alok varma

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് അലോക് വർമ്മ. 'സിബിഐയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്,' എന്ന് അദ്ദേഹം വ്യക്തമാക്കി. തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

'രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണം. ബാഹ്യ സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ സിബിഐക്ക് ആകണം. സിബിഐയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സ്ഥാപനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. 2018 ഒക്ടോബർ 23 ലെ കേന്ദ്രസർക്കാർ, സിവിസി ഉത്തരവുകൾ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച യോഗം ചേർന്ന സമിതി രണ്ടര മണിക്കൂർ ചർച്ചയ്ക്കുശേഷമാണ് അലോക് വർമ്മയെ മാറ്റാനുള്ള നിർണായക തീരുമാനമെടുത്തത്. ഡയറക്ടറുടെ താൽക്കാലിക ചുമതല എം.നാഗേശ്വര റാവുവിന് തന്നെ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കു പകരം ജസ്റ്റിസ് എ.കെ.സിക്രി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ചീഫ് വിജിലൻസ് കമ്മിഷ്ണറുടെ റിപ്പോർട്ടിൽ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപവുമടക്കം എട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വർമ്മയെ പുറത്താക്കിയത്.

Narendra Modi Supreme Court Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: