scorecardresearch
Latest News

വരും ദിവസങ്ങളിൽ ട്രംപ് അറസ്റ്റിലായാൽ സംഭവിക്കുന്നതെന്ത്?

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നവരെ വിലങ്ങ് ധരിപ്പിക്കുന്നത് സാധാരണമാണെങ്കിലും ട്രംപിന്റെ പദവി അനുസരിച്ച് അതിൽ മാറ്റമുണ്ടാകുമൊയെന്ന് വ്യക്തമല്ല

donald trump, donald trump news, trump, trump news, donald trump indictment, donald trump case, united states, us news, world news, india news

വരാനിരിക്കുന്ന ദിവസങ്ങളിൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ക്രിമിനൽ കുറ്റത്തിനുള്ള അറസ്റ്റ് നടപടിക്രമങ്ങൾ പതിവ് രീതികൾ അനുസരിച്ച് ന്യൂയോർക്കിൽ നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടത്തിയ പണമിടപാടുകളെ തുടര്‍ന്നുള്ള കേസിൽ മാന്‍ഹട്ടന്‍ കോടതി ഗ്രാൻഡ് ജൂറി ട്രംപിനെതിരെ കുറ്റം ചുമത്തിയതിനെ തുടർന്നാണിത്. മുൻ കമാൻഡർ-ഇൻ-ചീഫായിരുന്ന ട്രംപിന്റെ അറസ്റ്റ് നടപടി​ക്രമങ്ങളിൽ മാറ്റം ഉണ്ടാകില്ല. 2016 ലെ പ്രസിഡന്‍ഷ്യല്‍ ക്യാംപെയിനിടെ വിവാഹേതര ലൈംഗിക ബന്ധത്തിലെ ആരോപണങ്ങള്‍ ഇല്ലാതാക്കുന്നതിന് നടത്തിയ പണമിടപാടുകളെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ട്രംപിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

ട്രംപിന് താമസസൗകര്യം ഒരുക്കിയേക്കാം. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നവരെ വിലങ്ങ് ധരിപ്പിക്കുന്നത് സാധാരണമാണെങ്കിലും ട്രംപിന്റെ പദവി അനുസരിച്ച് അതിൽ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. കുറ്റാരോപിതരായ ആളുകളെ വിലങ്ങ് വച്ചു കൊണ്ടുപോകാറുണ്ട്. എന്നാൽ അത്ര അപകടകാരികൾ അല്ലാത്ത, പണമിടപാടുകൾ​ പോലുള്ള കേസുകളിലെ കുറ്റക്കാരെ കൈകൾ പുറകോട്ട് വച്ച് വിലങ്ങ് വയ്ക്കുന്നതിന് പകരം കൈകൾ മുൻപിലാക്കിയാണ് വിലങ്ങ് വയ്ക്കുക.

ട്രംപിനെ കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ ലോവർ മാൻഹട്ടനിലെ ക്രിമിനൽ കോടതി കെട്ടിടത്തിലെ ജഡ്ജിയുടെ മുമ്പാകെ ഹാജരാകുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും നിയമപ്രകാരം സംരക്ഷിക്കാനായി സീക്രട്ട് സർവീസിന്റെ സായുധ ഏജന്റുമാർ ട്രംപിനെ അനുഗമിക്കും.

മുൻപ് സീക്രട്ട് സർവീസിൽ പ്രവർത്തിച്ചിട്ടുള്ള കോടതി ഉദ്യോഗസ്ഥരാണ് കോടതിയിൽ സുരക്ഷ നൽകുന്നത്. എന്നാൽ ട്രംപിന് വേണ്ടി നടപ്പാക്കുന്ന പ്രത്യേക നടപടികളെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ഏജൻസിയുടെ മുഖ്യ വക്താവ് ആന്റണി ജെ. ഗഗ്ലിയോമി പറഞ്ഞു.

ട്രംപിനെ കോടതിയിൽ ഹാജരാക്കാൻ ദിവസങ്ങളെടുത്തേക്കും. ഇപ്പോൾ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനാൽ കുറ്റപത്രം കൈമാറണം. അതിനുശേഷം, കീഴടങ്ങാനുള്ള നിബന്ധനകൾ ചർച്ച ചെയ്യാനായി പ്രോസിക്യൂട്ടർമാർ ട്രംപിന്റെ അഭിഭാഷകരെ ബന്ധപ്പെടും. വൈറ്റ് കോളർ അന്വേഷണങ്ങളിൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഡിഫൻസ് അറ്റോർണികളുമായി ബന്ധപ്പെടുന്നത് സാധാരണമാണ്.

കുറ്റാരോപണങ്ങൾ നേരിടാൻ ട്രംപ് ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്നു ന്യൂയോർക്കിലേക്ക് എത്തുമെന്ന് ട്രംപിന്റെ അഭിഭാഷകൻ പറഞ്ഞു. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മത്സരിക്കുന്നുണ്ടായിരുന്നു.

വിചാരണയ്ക്ക് ശേഷം, ട്രംപ് സ്വന്തം ജാമ്യത്തിൽ തന്നെ മോചിപ്പിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കാരണം, കുറ്റപത്രത്തിൽ അക്രമരഹിത കുറ്റരോപണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ന്യൂയോർക്കിലെ നിയമപ്രകാരം, ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടർക്ക് ജാമ്യം അഭ്യർത്ഥിക്കാൻ കഴിയില്ല. തന്റെ അടിത്തറ ഉയർത്താനുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി ആരോപണങ്ങൾ ഉപയോഗിക്കാനാണ് മുൻ പ്രസിഡന്റ് പദ്ധതിയിടുന്നത്.

കീഴടങ്ങൽ എന്നത് മുൻ പ്രസിഡന്റിന്റെ ഡിക്ഷണറിയിൽ ഇല്ലെന്ന് ചിലർ വാദിച്ചേക്കാം, മാത്രമല്ല ഇൻവെസ്റ്റിഗേഷൻ നടത്തിയ പ്രോസിക്യൂട്ടർമാരെ എതിർക്കുന്നതും ആക്രമിക്കുന്നതും ട്രംപ് പലപ്പോഴും ആസ്വദിക്കുന്നതായി തോന്നുന്നു. പണമിടപാട് കേസിൽ കുറ്റം ചുമത്തിയ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയും കറുത്ത വർഗക്കാരനുമായ ആൽവിൻ എൽ. ബ്രാഗിനെ ട്രംപ് “റെസിസ്റ്റ്” എന്ന് വിളിക്കുകയും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തു.

മുൻ പ്രസിഡന്റ് കീഴടങ്ങാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി മുൻനിരയിലുള്ള എന്നാൽ അപ്രഖ്യാപിത എതിരാളിയായ ഫ്ലോറിഡയിലെ ഗവർണർ റോൺ ഡിസാന്റിസിനെ ട്രംപ് പ്രതിസന്ധിയിലാക്കും. നിയമപ്രകാരം, ഡിസാന്റിസിന്റെ പങ്ക് പ്രധാനമായും ഭരണപരമായിരിക്കും. കൂടാതെ ന്യൂയോർക്കിൽ നിന്നുള്ള ഒരു കൈമാറൽ അഭ്യർത്ഥന അംഗീകരിക്കുന്നതല്ലാതെ അദ്ദേഹത്തിന് കുറച്ച് നിയമപരമായ ഓപ്ഷനുകൾ ഉണ്ടായിരിക്കും.

എന്നിട്ടും, ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ട്രംപിനെ കൈമാറാൻ ആവശ്യപ്പെട്ടാൽ, ഡിസാന്റിസ് വലിയ പ്രതിസന്ധി നേരിടേണ്ടിവരും. രണ്ടു മാർഗങ്ങളാണ് അദ്ദേഹത്തിന് മുൻപിലുള്ളത്. ട്രംപിനെതിരെ ഒരു അറസ്റ്റ് വാറന്റിന് അംഗീകാരം നൽകി അനുയായികളെ പ്രകോപിപ്പിക്കുക, അല്ലെങ്കിൽ റിപ്പബ്ലിക്കൻ എതിരാളിയെ സഹായിക്കാൻ ശ്രമിക്കുക. എന്നാൽ അതിന്റെ ഫലമായി നിയമനടപടി നേരിടേണ്ടി വരും.

ലേഖനം എഴുതിയത് വില്യം കെ റാഷ്ബോം, ന്യൂയോർക്ക് ടൈംസ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: This is what will happen when trump is arrested in the coming days