ന്യൂഡൽഹി: കെട്ടിടം അനധികൃതമായി പാർട്ടി ഓഫിസിന് വേണ്ടി ഉപയോഗിച്ചെന്ന ആരോപണത്തില്‍ ആം ആദ്മി പാർട്ടിക്ക് പൊതുമരാമത്ത് വകുപ്പ് 27 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. റൗസ് അവന്യൂവിലെ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന പാർട്ടി ഓഫിസിന്റെ വാടകയടക്കമാണ് 27,73,802 രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചു.
ബംഗ്ലാവ് ഒഴിഞ്ഞില്ലെങ്കില്‍ പിഴ ദിംപ്രതി വര്‍ദ്ധിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം അരവിന്ദ് കേജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും നടപടികളൊന്നും കൈക്കൊണ്ടില്ല.
മന്ത്രി അസം അഹ്മദ് ഖാൻ താമസിച്ചിരുന്ന ബംഗ്ലാവ് അനധികൃതമായി പാർട്ടിക്ക് അനുവദിച്ചു നൽകുകയായിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എഎപി അറിയിച്ചു. ബിജെപി മന്ത്രിമാര്‍ക്ക് അടക്കം ഓഫീസ് ആവശ്യങ്ങള്‍ക്കായി ബംഗ്ലാവ് അനുവദിച്ചിട്ടുണ്ടെന്ന് എഎപി വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook