scorecardresearch

വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കാന്‍ ഇന്ത്യ; ആദ്യ ഘട്ടം ഉടന്‍

ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന രണ്ട് വാക്സിനായിരിക്കും ആദ്യം ഉപയോഗിക്കുക

ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന രണ്ട് വാക്സിനായിരിക്കും ആദ്യം ഉപയോഗിക്കുക

author-image
WebDesk
New Update
Covid Vaccine, Covishield, Covaccine

ന്യൂഡല്‍ഹി: രണ്ട് വാക്സിനുകള്‍ യോജിപ്പിച്ചുള്ള പരീക്ഷണത്തിലേക്ക് ഇന്ത്യ കടക്കുന്നു. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാനാണിത്. ഇന്ത്യയില്‍ ലഭ്യമായിരിക്കുന്ന രണ്ട് വാക്സിനായിരിക്കും ഇതിനായി ആദ്യം ഉപയോഗിക്കുക. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ (എന്‍.ടി.എ.ജി.ഐ) ചെയര്‍മാര്‍ ഡോ. എന്‍.കെ അറോറ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

പരീക്ഷണത്തില്‍ എട്ട് വാക്സിനുകള്‍ വരെ സംയോജിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. അറോറ പറയുന്നു. രാജ്യത്ത് ഉപോയഗാനുമതിയുള്ള മൂന്ന് വാക്സിനുകള്‍ ഇതിനായി ഉപയോഗിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് ഫൈവ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍), വാക്സിന്‍ ഉത്പാദന കമ്പനികള്‍ എന്നിവരുമായി ചേര്‍ന്നായിരിക്കും ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തുക. വ്യത്യസ്ത ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ ഒരുമിച്ച് നൽകാമോ, ഒന്നും രണ്ടും ഡോസുകളിൽ ഏതൊക്കെ വാക്സിനുകൾ തുടങ്ങിയവ

യെക്കുറിച്ചും പരിശോധിക്കും.

Also Read: കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്കുള്ള പെൻഷൻ: ആനുകൂല്യങ്ങൾ എന്തെല്ലാം, ആരെല്ലാം അർഹരാണ്?

Advertisment

"കൂടുതല്‍ പ്രതിരോധ ശേഷി നല്‍കാന്‍ കഴിയുന്ന വാക്സിനുകളുടെ സംയോജനമാണ്. നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ തീവ്ര രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ അണുബാധ ഇല്ലാതാക്കുക, രോഗം പടരാതിരിക്കുക എന്നിവയ്ക്ക് പ്രതീക്ഷിക്കുന്നത്ര ഫലം നല്‍കാന്‍ സാധിക്കുന്നില്ല," ഡോക്ടർ അറോറ പറഞ്ഞു.

"വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. കൃത്യമായ പഠനം ആവശ്യമാണ്. പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രണ്ട് വാക്സിനുകളും തനിയെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. സംയോജിപ്പിച്ച ശേഷവും ഫലം അനുകൂലമാണോയെന്ന് നോക്കുകയാണ്. എല്ലാം വാക്സിനുകളും സംയോജിപ്പിക്കാന്‍ സാധിക്കണമെന്നില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആറ് വാക്സിനുകള്‍ക്കാണ് രാജ്യത്ത് അനുമതി ലഭിക്കാനുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവാക്സ്, ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സ്, സൈഡസ് കാഡില്ലയുടെ സൈകോവ്-ഡി, ജെനോവയുടെ എംആര്‍എന്‍എ വാക്സിന്‍, ബയോ ഇയുടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പതിപ്പ്, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ കോവിഡ് 19 വാക്സിന്‍. എംആര്‍എന്‍എ വാക്സിന്റെ കാര്യത്തില്‍ ഫൈസറുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: