ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ തമിഴ്നാട്-പുതുച്ചേരി തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റ് തീരം തൊടാനിരിക്കെ അടിയന്തര സാഹചര്യം നേരിടാന്‍ വേണ്ട നടപടികൾ തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലടക്കം കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലായിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ചെന്നൈ വിമാനത്താവളം അടച്ചിട്ടു. വ്യാഴാഴ്ച (നവംബർ 26) രാവിലെ ഏഴ് മണിവരെയാണ് വിമാനത്താവളം അടച്ചിട്ടത്.
സംസ്ഥാനത്തെ 13 ജില്ലകളിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, വെല്ലൂർ, കടലൂർ, വിഴുപ്പുരം, നാഗപട്ടണം, തിരുവാരൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തഞ്ചാവൂർ, മയിലാദുംതുറൈ, തിരുവണ്ണാമലൈ, അരിയലൂർ, പെരിയാനൂർ ജില്ലകളിലാണ് നവംബർ 26 പൊതു അവധിയായി പ്രഖ്യാപിച്ചത്.

Express photo: Janardhan Koushik

Express photo: Janardhan Koushik

Express photo: Janardhan Koushik
അതിനിടെ, കനത്തമഴയില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെമ്പരമ്പാക്കം തടാകം തുറന്നുവിട്ടു. ആദ്യഘട്ടത്തില്‍ 1,000 ക്യുസെക് വെള്ളമാണ് പുറത്തുവിടുന്നത്. ജലപ്രവാവഹത്തിനനുസരിച്ച് കൂടുതല്‍ തുറന്നുവിടാന്‍ സാധ്യതയുണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അവസാനമായി തുറന്നത്.
Read More: നിവാർ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക്

Express photo: Janardhan Koushik

Express photo: Janardhan Koushik
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook