scorecardresearch

ദോക്‌ലോം സംഘർഷം: യുദ്ധമല്ല പരിഹാരമെന്ന് സുഷമ സ്വരാജ്

ചൈനയുമായുള്ള തർക്കം ഗൗരവതരകരമാണെന്നും വിദേശകാര്യ മന്ത്രി

ചൈനയുമായുള്ള തർക്കം ഗൗരവതരകരമാണെന്നും വിദേശകാര്യ മന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shashi Tharoor, Sushama Swaraj, Kulbhushan Jadhav, pakistan

ന്യൂഡൽഹി: ചൈനയുമായുള്ള തർക്കം പരിഹരിക്കുന്നതിന് യുദ്ധമല്ല മാർഗമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദോക്‌ലോം അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാവുമെന്നും സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ചൈനയുമായുള്ള തർക്കം ഗൗരവതരകരമാണെന്നും വിദേശകാര്യ മന്ത്രി സഭയെ അറിയിച്ചു.

Advertisment

ഇതിനിടെ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായി കൂടികാഴ്ച രാഹുൽ ഗാന്ധിയുടെ നടപടിയെ സുഷമ സ്വരാജ് വിമർശിച്ചു. തർക്ക വിഷയങ്ങളെപ്പറ്റി അറിയാൻ ഇന്ത്യ ഗവൺമെന്റിനെയായിരുന്നു രാഹുൽ ഗാന്ധി സമീപിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹത്തിന്റെ നടപടിയിൽ ദുഖമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ദോക്‌ലോം വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു സുഷമ. ചൈനീസ് പ്രസിഡന്‍റുമായി ചർച്ചചെയ്തതെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറ‍യണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ സഭയിൽ ആവശ്യപ്പെട്ടു. അജിത് ഡോവൽ ചൈനയുമായി ചർച്ച നടത്തിയതിനു ശേഷം ഒരക്ഷരംപോലും ഉരയാടിയിട്ടില്ലെന്നും ആനന്ദ് ശർമ ആരോപിച്ചു.

പാക്കിസ്ഥാനുമായുള്ള ബന്ധം സംബന്ധിച്ചും ഇന്ത്യയുടെ നിലപാട് സുഷമ വ്യക്തമാക്കി. ഭീകരവാദവും സമാധാന ചർച്ച‍യും ഒരുപോലെ നടക്കില്ല. ഇന്ത്യയുടെ നിലപാട് മേഖലയിൽ സമാധാനം നിലനിർത്തുകയെന്നതാണെന്നും സുഷമ സ്വരാജ് പറഞ്ഞു. പത്താൻകോട് ആക്രമണം നടന്നതിനു ശേഷമല്ല പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായത്. മറിച്ച് നാവാസ് ഷരീഫ് ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ വാണിക്ക് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷമാണ് ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം മോശമായതെന്നും സുഷമ പറഞ്ഞു

Advertisment
Indo China Sushama Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: