scorecardresearch

അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

13ന് അയോധ്യയില്‍ നിന്ന് ആര്‍എസ്എസ് രഥയാത്ര നടത്താനിരിക്കെയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്

13ന് അയോധ്യയില്‍ നിന്ന് ആര്‍എസ്എസ് രഥയാത്ര നടത്താനിരിക്കെയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indu Malhotra, K M Joseph, Supreme Court, Supreme Court judges appointment, india news

ന്യൂഡൽഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് മാര്‍ച്ച് 14ന് പരിണിക്കാനായി മാറ്റിവച്ചു. കേസ് പരിഗണിക്കുമ്പോൾ കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദം സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ ആവര്‍ത്തിച്ചേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. 13ന് അയോധ്യയില്‍ നിന്ന് ആര്‍എസ്എസ് രഥയാത്ര നടത്താനിരിക്കെയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്.

Advertisment

അയോധ്യയിലെ രണ്ടര ഏക്കര്‍ എഴുപത്തി ഏഴ് സെന്‍റ് വരുന്ന തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുളള ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നേരത്തെ കേസില്‍ വിധി പുറപ്പെടുവിക്കും മുന്പ് അലഹബാദ് ഹൈക്കോടതി പതിനാറാം നൂറ്റാണ്ടു മുതലുള്ള വിവിധ ചരിത്ര രേഖകള്‍ പരിശോധിച്ചിരുന്നു.

ഇവയില്‍ അറബിയിലും പേര്‍ഷ്യന്‍ ഭാഷകളിലും ഉള്ള രേഖകളുമുണ്ടായിരുന്നു. ഇവ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിർമ്മിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും പകരം മുസ്‌ലിം പള്ളിക്കായി സ്ഥലം അനുവദിക്കണമെന്നുമാണ് ഷിയ വഖഫ് ബോര്‍ഡിന്റെ വാദം.

Ayodhya Land Dispute Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: