/indian-express-malayalam/media/media_files/uploads/2017/03/ayodhya_759.jpg)
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള സാധ്യതകൾ തേടി സുപ്രീം കോടതി. പ്രശ്നം "ലോലവും" അതേസമയം "വൈകാരികവും" ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ സാധ്യത തേടുന്നത്. അയോദ്ധ്യ വിഷയത്തിൽ വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചതോടെയാണ് കോടതി ഒത്തുതീർപ്പിനുള്ള സാധ്യതകളെ കുറിച്ച് ആരാഞ്ഞത്.
കേസിൽ ഉൾപ്പെട്ട കക്ഷികളുടെ യോഗം വിളിച്ച് ചേർക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി സംസാരിച്ച ശേഷം മാർച്ച് 31 ന് കോടതിയെ ഓരോ പേരുടെയും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ വ്യക്തമാക്കി. തർക്കങ്ങൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും ഓരോ മധ്യസ്ഥരെ നിയമിക്കുന്നതാണ് നല്ലതെന്നും, ഇതിന്റെ മുഖ്യ മധ്യസ്ഥനെ സുപ്രീം കോടതി നിയമിക്കാമെന്നും വ്യക്തമാക്കി. പ്രശ്നങ്ങൾ ഒഴിവാക്കി വിഷയം പരിഹരിക്കാനുള്ള സാധ്യതയാണ് കോടതി തേടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.