scorecardresearch

മണിപ്പൂര്‍ സംഘര്‍ഷം: സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതി

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം

author-image
WebDesk
New Update
Supreme Court| SC Collegium|

സുപ്രീം കോടതി (ഫയൽ ചിത്രം)

ന്യൂഡല്‍ഹി: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ സമിതി രൂപീകരിച്ച് കോടതി. ജമ്മു കശ്മീർ മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ ജസ്റ്റിസുമാരായ ശാലിനി ജോഷി, ആശ മേനോൻ എന്നിവരും ഉൾപ്പെടും.

Advertisment

കൂടാതെ കേസുകളിൽ മെച്ചപ്പെട്ട അന്വേഷണം നടക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അല്ലെങ്കിൽ പോലീസ് സൂപ്രണ്ട് (എസ് പി) തലത്തിലുള്ള ഉദ്യോഗസ്ഥരെങ്കിലും സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ടീമില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ആഗസ്ത് ഒന്നിന് സുപ്രീം കോടതി ആവശ്യപ്പെട്ട കേസുകളുടെ റിപ്പോർട്ടും ഇരുവരും സമർപ്പിച്ചു. നിലവിലുള്ള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മണിപ്പൂർ ഡിജിപി രാജീവ് സിംഗ് ബെഞ്ചിന് മുമ്പാകെ ഹാജരായി.

Advertisment

കൂടാതെ സുപ്രധാന കേസുകൾ അന്വേഷിക്കാൻ ജില്ലാ തലത്തിൽ എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ എ ജി വെങ്കിട്ടരമണി അറിയിച്ചു. 11 കേസുകൾ സിബിഐ സംഘം അന്വേഷിക്കും.

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: