/indian-express-malayalam/media/media_files/uploads/2018/10/rafale.jpg)
ന്യൂഡല്‍ഹി: റഫാൽ കേസിലെ വിധിയില്‍ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാൻ തയാറാണെന്ന് സുപ്രീം കോടതി. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡിസംബര്‍ 14ന് പുറപ്പെടുവിച്ച വിധിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
കേന്ദ്രം സമര്‍പ്പിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്നും വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടില്ലെന്നും നേരത്തെ കോടതി നിരീക്ഷിച്ച് കേസ് തളളിയിരുന്നു. എന്നാല്‍ കോടതിക്ക് മുമ്പാകെ വച്ച സിഎജി റിപ്പോര്‍ട്ടില്‍ അടക്കം ക്രമക്കേട് ഉണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.