/indian-express-malayalam/media/media_files/uploads/2017/07/sunanda.jpg)
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി റിപ്പോർട്ട് പൊലീസ് ഇന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കോടതി മേൽനോട്ടത്തോടെയുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്
അതേസമയം, സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ മെട്രൊപൊളിറ്റന്‍ മജിസട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടു. അന്വേഷണത്തിന്റെ പേരിൽ മുറി ഇനിയും പൂട്ടിയിടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നാലാഴ്ച്ചയ്ക്കുള്ളിൽ മുറി ഉപയോഗത്തിനായി തുറന്നു കൊടുക്കണം.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുറി പൂട്ടിയിട്ടതിനെ തുടര്‍ന്ന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനന്ദയുടെ മരണശേഷം 2014 ജനുവരി 17നാണ് പോലീസ് മുറി പൂട്ടി സീൽ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.