ഹൈദരാബാദ്: 10 രൂപക്ക് സാരി വിൽപനയ്ക്ക് വച്ചതിന തുടർന്ന് ഹൈദരാബാദിലെ മാളിൽ തിക്കും തിരക്കും. സിദ്ദിപ്പേട്ടിലെ സിഎംആർ മാളിലാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും മാളിലേക്ക് ഇരച്ചെത്തി. 10 രൂപയ്ക്ക് സാരി വില്‍ക്കുന്നുണ്ടെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ മാളിന് പുറത്തുളള റോഡിലും ഗതാഗത സ്തംഭനമുണ്ടായി.
തിരക്കിനിടെ അഞ്ച് പവന്റെ മാലയും 6000 രൂപയും എടിഎം കാർഡും നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സ്ത്രീ രംഗത്തെത്തി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.