/indian-express-malayalam/media/media_files/uploads/2017/02/akhilesh-yadhavakhilesh-7593.jpg)
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചനെ മുന്‍ നിര്‍ത്തിയാണ് അഖിലേഷിന്റെ വിമര്‍ശനം. ഗുജറാത്തിന്റെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് താന്‍ അമിതാഭ് ബച്ചനോട് ആവശ്യപ്പെടുന്നതായി റായ് ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ടൂറിസത്തിന്റെ ഭാഗമായി ബച്ചന്‍ അവതരിപ്പിച്ച ഒരു പരസ്യത്തിന്റെ വെളിച്ചത്തിലാണ് അഖിലേഷിന്റെ പരിഹാസം. വന്യജീവി സങ്കേതത്തിനായി ബച്ചന്‍ അവതരിപ്പിച്ച പരസ്യത്തില്‍ കഴുതകളേയും അവതരിപ്പിച്ചിരുന്നു.
വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതിയില്ലെന്ന് മോദിക്കു ഗംഗയെ സത്യം ചെയ്ത് പറയാൻ സാധിക്കുമോ എന്നും അഖിലേഷ് ചോദിച്ചു.
നിങ്ങൾ ഗംഗാനദിയെ ബഹുമാനിക്കുന്നില്ലേ. സമാജ്വാദി പാർട്ടി സർക്കാർ വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതി നൽകുണ്ടോ ഇല്ലയോ എന്ന് എന്തുകൊണ്ട് ഗംഗയെ അടിസ്ഥാനമാക്കി സത്യം ചെയ്യാൻ നിങ്ങൾ തയാറാകുന്നില്ല- റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ അഖിലേഷ് മോദിയെ വെല്ലുവിളിച്ചു.
നാട്ടിൽ റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിൽ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്നായിരുന്നു മോദി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് യോഗത്തിൽ ആവശ്യപ്പെട്ടത്. യുപിയിലെ കോണ്‍ഗ്രസ്- എസ്പി സഖ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അഖിലേഷിന്‍റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.