scorecardresearch

രാജിവച്ചൊഴിഞ്ഞ് മഹിന്ദ രാജപക്‌സെ; ശ്രീലങ്കയിൽ സംഘർഷം തുടരുന്നു, മൂന്ന് മരണം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജി

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജി

author-image
WebDesk
New Update
Sri Lanka, Mahinda Rajapaksa, Ranil Wickremesinghe

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞു. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത് തുടരുന്നതിനിടെയാണ് രാജി.

Advertisment

രാജിക്ക് പിറകെ ശ്രീലങ്കയിൽ സംഘർഷാവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുകൾ. സംഘർഷത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്‌എൽപിപി) യുടെ ശ്രീലങ്കൻ പാർലമെന്റ് അംഗം അമരകീർത്തി അതുകോരളയെയും മറ്റ് രണ്ട് പേരെയും രാജ്യത്ത് സർക്കാർ വിരുദ്ധരും അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിലിനിടെ മരിച്ച നിലയിൽ കണ്ടെത്തി. . പൊളന്നരുവ ജില്ലയിൽ നിന്നുള്ള എംപിയായ അതുകോരളയെ തിങ്കളാഴ്ച, വടക്ക് പടിഞ്ഞാറൻ പട്ടണമായ നിട്ടമ്പുവയിൽ വച്ച് സർക്കാർ വിരുദ്ധ ഗ്രൂപ്പുകൾ വളഞ്ഞതായി പോലീസ് പറഞ്ഞു.

അദ്ദേഹത്തിന്റെ എസ്‌യുവിയിൽ നിന്നാണ് ആദ്യം വെടിയുതിർത്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതേത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം കാർ ഇടിച്ചുവീഴ്ത്തിയപ്പോൾ ഓടിയെത്തി ഒരു കെട്ടിടത്തിൽ അഭയം പ്രാപിക്കുകയും സ്വന്തം റിവോൾവർ വലിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്ന് ആളുകൾ പറഞ്ഞു. പിന്നീട്, നിയമസഭാംഗത്തെയും അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

Advertisment

തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജപക്സ രാജിവച്ചത്. മഹിന്ദയുടെ ഇളയ സഹോദരൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെക്ക് ദേശീയ ഐക്യ സർക്കാരിലേക്ക് രൂപീകരിക്കുന്നതിലേക്ക് മുന്നോട്ട് പോകാൻ സഹായകമാവുന്ന നടപടിയാണ് ഈ രാജി. പ്രസിഡന്റ് ഗോതബയ രാജപക്‌സെ, മഹിന്ദയുടെ രാജി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഒരു ഇടക്കാല ഭരണം രൂപീകരിക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടിരുന്നത്.

തന്റെ ജ്യേഷ്ഠനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഗോതബയ സമ്മതിച്ചിരുന്നതായി നിയമനിർമ്മാതാവ് മൈത്രിപാല സിരിസേന കഴിഞ്ഞ മാസം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തിരഞ്ഞെടുക്കാൻ ഒരു ദേശീയ കൗൺസിലിനെ നിയമിക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു.

76 കാരനായ മഹിന്ദ രാജപക്‌സെയ്ക്ക് രാജിവെക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്‌എൽപിപി) അണികളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. എങ്കിലും, സ്ഥാനമൊഴിയാതിരിക്കാൻ സമ്മർദം ചെലുത്താൻ അദ്ദേഹം തന്റെ അനുയായികളുടെ പിന്തുണ നേടാൻ ശ്രമിച്ചിരുന്നു.

Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: