/indian-express-malayalam/media/media_files/uploads/2020/07/Rahul-Gandhi-759.jpg)
**EDS: VIDEO GRAB** New Delhi: Congress leader Rahul Gandhi addresses a press conference via video conferencing on COVID-19 economic package, during the ongoing nationwide lockdown to curb the spread of coronavirus, in New Delhi, Saturday, May 16, 2020. (PTI Photo)(PTI16-05-2020_000128A)
ന്യൂഡൽഹി: രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ ബിജെപിക്കെതിരെ അണിനിരക്കാൻ ജനങ്ങളോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. #SpeakUpForDemocracy എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് "ജനാധിപത്യത്തിനായി ഒന്നിച്ച് ശബ്ദമുയർത്താൻ" രാഹുൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അശോക് ഗെലോട്ട് സർക്കാർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധമാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനത്തിന് പുറത്ത് പ്രതിഷേധം നടക്കുമെന്ന് പാർട്ടി അറിയിച്ചു.
രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ബിജെപി “ഭരണഘടനയെ തകർക്കുകയും ജനാധിപത്യം തകർക്കുകയും ചെയ്യുന്നു” എന്ന് വീഡിയോയിൽ കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശിലും ഇത് ചെയ്തുവെന്ന് കോൺഗ്രസ് പറഞ്ഞു. “ഞങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്, നിയമസഭാ സമ്മേളനം ഉടൻ വിളിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,”വീഡിയോയിൽ പറഞ്ഞു.
Read More: വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുത്, തൽസ്ഥിതി തുടരണം; സച്ചിൻ പെെലറ്റിനു ആശ്വാസം
നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള അഭ്യർഥന രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര നിരസിച്ചു. രണ്ടാം വട്ടവും ഇന്ന് അഭ്യർഥന സമർപ്പിച്ചിട്ടുണ്ട്. അത് താൻ പരിശോധിക്കുമെന്ന് ഗവർണർ വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മറ്റ് 18 എംഎൽഎമാരും രാജിവച്ചതാണ് രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നാണ് രാജസ്ഥാൻ സ്‌പീക്കർക്ക് ഹെെക്കോടതി നൽകിയിരിക്കുന്ന നിർദേശം. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്‌പീക്കർ നോട്ടീസ് നല്‍കിയിരുന്നു.
സച്ചിൻ പൈലറ്റിന് അധികാരത്തോടുള്ള കൊതിയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. പൈലറ്റിന് ഇപ്പോഴും കോൺഗ്രസിൽ വിശ്വാസമുണ്ടെങ്കിൽ, തിരിച്ചുവന്നാൽ സ്വാഗതം ചെയ്യുമെന്നും ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
സച്ചിൻ പൈലറ്റ് ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ അഭികാമ്യമല്ലാത്ത അമിത അഭിലാഷത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. രാജസ്ഥാനിലെ പാർട്ടിയും സർക്കാരും അദ്ദേഹത്തിന് പദവികൾ നൽകിയിരുന്നു. പാർട്ടിയുടെ സംഭാവനയുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരാൾക്ക് സാധുതയുള്ളതിനേക്കാൾ വളരെ കൂടുതലാണ് ഇത്. മാത്രമല്ല, പാർട്ടി അച്ചടക്കത്തിന്റെയും നടപടിക്രമങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അദ്ദേഹം കാര്യങ്ങൾ ഉന്നയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.