scorecardresearch

കോണ്‍ഗ്രസിന് പഞ്ചാബില്‍ ആശ്വാസം: കൊലക്കേസില്‍ സിദ്ദുവിനെ സുപ്രീം കോടതി വെറുതെ വിട്ടു

കൊലക്കേസില്‍ സിദ്ദുവിനെ വെറുതെ വിട്ട കോടതി കൊല്ലപ്പെട്ട വ്യക്തിയെ മുറിവേല്‍പ്പിച്ചതിന് 1000 രൂപ പിഴ വിധിച്ചു

കൊലക്കേസില്‍ സിദ്ദുവിനെ വെറുതെ വിട്ട കോടതി കൊല്ലപ്പെട്ട വ്യക്തിയെ മുറിവേല്‍പ്പിച്ചതിന് 1000 രൂപ പിഴ വിധിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Navjot Singh Sidhu remark against PM Modi, നവ്ജോതി സിങ് സിദ്ദു,Navjot Singh Sidhu controversies, Navjot Singh Sidhu attacks PM Modi, നവ്ജോതി സിങ് സിദ്ദു മോദി, EC notice to Navjot Singh Sidhu, Narendra Modi, Lok Sabha Elections 2019, Election news

ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ മന്ത്രിയുമായ നവ്‌ജ്യോത്‌ സിങ് സിദ്ദു പ്രതിയായ കൊലക്കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. കൊലക്കേസില്‍ സിദ്ദുവിനെ വെറുതെ വിട്ട കോടതി കൊല്ലപ്പെട്ട വ്യക്തിയെ മുറിവേല്‍പ്പിച്ചതിന് 1000 രൂപ പിഴ വിധിച്ചു. ഐപിസി 323 പ്രകാരം മനഃപൂര്‍വ്വമായി മുറിവേല്‍പ്പിച്ചതിനാണ് കുറ്റം ചുമത്തിയത്.

Advertisment

റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസുകാരനായ ഗുര്‍നാം സിങ് കൊല്ലപ്പെട്ട കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, സഞ്ജയ് കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1988-ലാണ് കേസിനാസ്‌പദമായ സംഭവം. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവും ജിപ്സി എസ്‌യുവി കാര്‍ റെയില്‍വെ ക്രോസിനടുത്ത് പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നയാള്‍ തന്റെ വാഹനത്തിന് പോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിദ്ദുവിനെ മൂന്നു വര്‍ഷം തടവിന് വിധിച്ചിരുന്നുവെങ്കിലും സിദ്ദു സുപ്രീം കോടതിയെ സമീപിച്ച് വിധിയില്‍ സ്റ്റേ വാങ്ങുകയായിരുന്നു.

Murder Case Supreme Court Navjot Singh Sidhu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: