scorecardresearch

ഉമർ ഖാലിദിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ശിവസേന സ്ഥാനാർഥി

ദേശീയതയും ഗോ സുരക്ഷ‍യും സംബന്ധിച്ച തന്‍റെ ആശയങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയിൽ ചേർന്നതെന്ന് ദലാൽ പറയുന്നു

ദേശീയതയും ഗോ സുരക്ഷ‍യും സംബന്ധിച്ച തന്‍റെ ആശയങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയിൽ ചേർന്നതെന്ന് ദലാൽ പറയുന്നു

author-image
WebDesk
New Update
Umar Khalid, ഉമർ ഖാലിദ്, Haryana assembly elections, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്, Haryana polls, shiv sena, shiv sena election candidates, Umar Khalid, JNU sedition case, Naveen Dalal, cow vigilantism, Maharashtra elections, iemalayalam, ഐഇ മലയാളം

മുംബൈ: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ നേതാവായിരുന്ന ഉമർ ഖാലിദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് സ്ഥാനാർഥിത്വം നൽകി ശിവസേന. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹദുർഗഡിൽ മത്സരിക്കാനാണ് ശിവസേന ഇയാൾക്ക് ടിക്കറ്റ് നൽകിയിരിക്കുന്നത്. ഖാലിദിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ നവീൻ ദലാലിനാണ് ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേന സീറ്റ് നൽകിയിരിക്കുന്നത്.

Advertisment

Read More: ഉമർ ഖാലിദിനെതിരെ വെടിവയ്‌പ്: രണ്ട് പേർ അറസ്റ്റിൽ, പത്ത് ദിവത്തിന് ശേഷം വെടിവയ്‌പ് സ്ഥിരീകരിച്ച് പൊലീസ്

ആറു മാസം മുമ്പാണ് ദലാൽ ശിവസേനയിൽ ചേർന്നത്. ദേശീയതയും ഗോ സുരക്ഷ‍യും സംബന്ധിച്ച തന്‍റെ ആശയങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയിൽ ചേർന്നതെന്ന് ദലാൽ പറയുന്നു.

"ഞങ്ങളുടെ പോരാട്ടം ഒരേ ലക്ഷ്യത്തിനാണ്. ദേശീയത, ഗോ സംരക്ഷണം, പിന്നെ ഞങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള അംഗീകാരം," 29കാരനായ ദലാൽ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും കർഷകരുടെയോ രക്തസാക്ഷികളുടെയോ ഗോ സംരക്ഷണത്തിന്റെയോ ദരിദ്രരുടെയോ കാര്യത്തിൽ താത്പര്യമില്ലെന്നും അവരുടെ താത്പര്യം രാഷ്ട്രീയം മാത്രമാണെന്നും ദലാൽ പറഞ്ഞു.

Advertisment

പശു സംരക്ഷണം, ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരായി സംസാരിക്കുക തുടങ്ങിയ വിഷയങ്ങളിൽ പോരാട്ടം നടത്തുന്ന ആൾ എന്ന നിലയിലാണ് ദലാലിനെ തെരഞ്ഞെടുത്തതെന്ന് ശിവസേന നേതാവ് വിക്രം യാദവും പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 ന് ഡൽഹി കോൺസ്റ്റിറ്റ‌്യൂഷൻ ക്ലബ്ബിന് സമീപത്തുവച്ചാണ് ഖാലിദിനു നേരെ ആക്രമണം ഉണ്ടായത്. ദലാലും ദർവേഷ് ഷാപുർ എന്ന യുവാവും ചേർന്നാണ് ആക്രമണം നടത്തിയത്. നിറതോക്കുമായി എത്തിയ പ്രതികൾ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു.

ദലാലും ഷാപൂറും രക്ഷപ്പെട്ടെങ്കിലും ആക്രമണം “രാജ്യത്തിന് സ്വാതന്ത്ര്യദിന സമ്മാനമാണ്” എന്ന് പറഞ്ഞ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവിൽ ദലാൽ ജാമ്യത്തിലാണ്. കേസ് സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ തനിക്ക് അതേക്കുറിച്ച് പറയാൻ താത്പര്യമില്ലെന്നും, പിന്നീട് സംസാരിക്കാമെന്നും ദലാൽ പ്രതികരിച്ചു.

Read in English

Jnu Shiv Sena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: