/indian-express-malayalam/media/media_files/2026/01/31/sharad-pawar-2026-01-31-10-03-17.jpg)
ശരദ് പവാർ (ഫയൽ ചിത്രം)
മുംബൈ: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, എൻസിപിയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണ ചർച്ചകളെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശരദ് പവാർ. ഏറെ നാളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരുന്ന ലയന വാർത്തകൾ ഇനി പ്രസക്തമല്ലെന്ന സൂചനയാണ് എൻസിപി അധ്യക്ഷൻ നൽകുന്നത്.
"എൻസിപിയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയന പ്രക്രിയ ഇനി തുടരുമെന്ന് തോന്നുന്നില്ല," ശരദ് പവാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ രാഷ്ട്രീയ ശൂന്യതയും മാറുന്ന സാഹചര്യങ്ങളുമാണ് ഇത്തരമൊരു നിലപാടിലേക്ക് പവാറിനെ നയിച്ചതെന്നാണ് സൂചന.
Also Read: റേഷൻ കടകളിൽ ഇനി വരിനിൽക്കേണ്ട; ബിഹാറിൽ 'ഗ്രെയിൻ എടിഎമ്മുകൾ' വരുന്നു
അജിത് പവാറിന്റെ മരണത്തിന് തൊട്ടുമുൻപ് വരെ ഇരു വിഭാഗങ്ങളും തമ്മിൽ ലയന ചർച്ചകൾ സജീവമായിരുന്നുവെന്ന് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി എട്ടിന് പുനരേകീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. അജിത് പവാർ തന്നെയായിരുന്നു ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചു.
Also Read: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവാകും: പിയൂഷ് ഗോയൽ
അജിത് പവാറിന്റെ വിഭാഗം നിലവിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ്. ലയനം നടന്നാൽ ശരദ് പവാറിന്റെ വിഭാഗവും ഭരണപക്ഷത്തേക്ക് നീങ്ങുമോ എന്ന ആശങ്ക പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തിനുണ്ടായിരുന്നു. എന്നാൽ പവാറിന്റെ പുതിയ പ്രസ്താവനയോടെ ഈ അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.
Also Read: അജിത് പവാറിന് പിൻഗാമി ആര്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാക്കൾ
അതേസമയം, അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങൾ മറുവശത്ത് സജീവമാണ്. പവാർ കുടുംബത്തിലെ ഈ രാഷ്ട്രീയ തർക്കങ്ങളും ലയന ചർച്ചകളും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.
Read More: തിരുപ്പതി ലഡ്ഡു വിവാദം; മൃഗക്കൊഴുപ്പില്ല, നെയ്യിന് പകരം ഉപയോഗിച്ചത് സിന്തറ്റിക് മിശ്രിതമെന്ന് സിബിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us