scorecardresearch

'നിങ്ങളെ ഞങ്ങള്‍ കുഴിച്ച് മൂടും'; അമിത് ഷായുടെ ഭീഷണിക്ക് ശിവസേനയുടെ മറുപടി

സഖ്യം ഉണ്ടാക്കിയില്ലെങ്കിൽ ശിവസേനയെ പരാജയപ്പെടുത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്

സഖ്യം ഉണ്ടാക്കിയില്ലെങ്കിൽ ശിവസേനയെ പരാജയപ്പെടുത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്

author-image
WebDesk
New Update
'നിങ്ങളെ ഞങ്ങള്‍ കുഴിച്ച് മൂടും'; അമിത് ഷായുടെ ഭീഷണിക്ക് ശിവസേനയുടെ മറുപടി

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മഹാരാഷ്ട്രയിൽ തങ്ങളുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കിൽ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന. ബിജെപിയെ തങ്ങള്‍ 'കുഴിച്ച് മൂടും' എന്ന് ശിവസേന നേതാവ് രാംദാസ് കദം പറഞ്ഞു. 2014ല്‍ 288 സീറ്റുകളില്‍ 63 എണ്ണം ശിവസേന നേടിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

'ഇപ്പോള്‍ തന്നെ അവര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. മഹാരാഷ്ട്രയിലേക്ക് വന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങളെ കുഴിച്ച് മൂടും. മോദി തരംഗം ഉണ്ടായിരുന്ന കാലത്താണ് ഞങ്ങള്‍ 63 സീറ്റുകള്‍ നേടിയതെന്ന് മറക്കേണ്ട,' രാംദാസ് കദം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ൽ 40 ലോക്സഭാ സീറ്റുകളും വിജയിക്കാനുറച്ചാണ് ബിജെപി രംഗത്തിറങ്ങുന്നത്. ബൂത്ത് ലെവൽ ബിജെപി പ്രവർത്തകരുമായി മഹാരാഷ്ട്രയിൽ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചർച്ച  നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കാനുളള തീവ്ര പരിശ്രമത്തിലാണ് ബിജെപി. എന്നാൽ ശിവസേന നേതാക്കൾ ഇതിനോട് മുഖം തിരിച്ച് നിൽക്കുകയാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുപാർട്ടികളും സഖ്യത്തിലാണ് മത്സരിച്ചത്. എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് സഖ്യം പിരിഞ്ഞു. പക്ഷെ സേന പിന്നീട് സർക്കാർ രൂപീകരണ സമയത്ത് ബിജെപിയുമായി ചേരുകയും ചെയ്തു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കില്ലെന്ന നിലപാടിലാണ് സേന.

Advertisment

"ബിജെപിയുടെ ലക്ഷ്യം മഹാരാഷ്ട്രയിൽ 48 ൽ 40 സീറ്റുകളാണ്. സഖ്യകക്ഷികൾക്കൊപ്പം മത്സരിക്കാനാണ് ബിജെപിയുടെ ആഗ്രഹം. അങ്ങിനെ മത്സരിക്കാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ അവർക്കെതിരായി കൂടി ബിജെപി സ്ഥാനാർത്ഥികളെ നിർത്തും. ബിജെപി വിജയിക്കും," എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Bjp Amit Shah Shiv Sena Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: