scorecardresearch

ഗാന്ധി കുടുംബത്തിന്റെ ഉപദേശം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജീവ് ഗാന്ധിയുടെ കൊലപാതകവും, വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രധാനമന്ത്രിപദം ഉപേക്ഷിക്കാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനത്തിന്റെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് ഖാര്‍ഗെ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ കൊലപാതകവും, വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രധാനമന്ത്രിപദം ഉപേക്ഷിക്കാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനത്തിന്റെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് ഖാര്‍ഗെ പറഞ്ഞു.

author-image
WebDesk
New Update
Kharge-with-Gandhis

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഗാന്ധി കുടുംബാംഗങ്ങളുടെ ഉപദേശം തേടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ''അവര്‍ (ഗാന്ധി കുടുംബം) പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ഉപദേശം സ്വീകരിക്കുന്നത് എന്റെ ഉത്തരവാദിത്തമാണ്,'' വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 20 വര്‍ഷമായി പ്രസിഡന്റായിരുന്നുവെന്നും പാര്‍ട്ടിയുടെ എല്ലാ മുക്കും മൂലയും അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ ഒന്നിപ്പിക്കൂ… നമ്മള്‍ ഇവിടെ നിന്ന് പഠിക്കണം ഞങ്ങള്‍ അത് ചെയ്യും, '' അദ്ദേഹം പറഞ്ഞു.

Advertisment

രാജീവ് ഗാന്ധിയുടെ കൊലപാതകവും, വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രധാനമന്ത്രിപദം ഉപേക്ഷിക്കാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനത്തിന്റെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് ഖാര്‍ഗെ പറഞ്ഞു. ''എന്തെങ്കിലും കാരണത്താല്‍, ഞങ്ങള്‍ ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല,'' ഖാര്‍ഗെ പറഞ്ഞു, അവര്‍ പാര്‍ട്ടിക്കായി ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അവരുടെ പിന്തുണയും ഉപദേശവും സ്വീകരിക്കുമെന്ന് ഖാര്‍ര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. ഇതൊരു ആഭ്യന്തര സൗഹൃദ പോരാട്ടമാണ്. തരൂരിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം, ഞാന്‍ അത്തരം വിവാദങ്ങളുടെ ഭാഗമാകില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തിരഞ്ഞെടുപ്പ് കര്‍ണാടകയിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ നിരവധി പ്രമുഖ നേതാക്കള്‍ ഉണ്ടെന്നാണ് ഖാര്‍ഗെ പറഞ്ഞു. ''അവര്‍ അസംബ്ലിക്ക് അകത്തും പുറത്തും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു. കൂട്ടായ നേതൃത്വത്തിലും കൂട്ടായ ചര്‍ച്ചകളിലും ഞാന്‍ വിശ്വസിക്കുന്നു. ഇത് പ്രധാനമാണ്, ''അദ്ദേഹം പറഞ്ഞു.

Congress Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: