scorecardresearch

കോടതിയലക്ഷ്യത്തിന് നാഗേശ്വര റാവുവിന് ശിക്ഷ; ഒരു ലക്ഷം രൂപയും ഒരു ദിവസം തടവും

കേസില്‍ റാവു നിരുപാധികം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ മാപ്പ് കോടതി തള്ളി

കേസില്‍ റാവു നിരുപാധികം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ മാപ്പ് കോടതി തള്ളി

author-image
WebDesk
New Update
കോടതിയലക്ഷ്യത്തിന് നാഗേശ്വര റാവുവിന് ശിക്ഷ; ഒരു ലക്ഷം രൂപയും ഒരു ദിവസം തടവും

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവും നിയമോപദേശകനും കുറ്റക്കാരാണെന്ന് കണ്ട് സുപ്രീം കോടതി ശിക്ഷ വിധിച്ചു. സിബിഐ ജോയന്റ് ഡയറക്ടടറായിരുന്ന അരുണ്‍ കുമാര്‍ ശര്‍മ്മയെ ട്രാന്‍സ്ഫര്‍ ചെയ്തത് കോടതി അലക്ഷ്യമാണെന്ന് ഉത്തരവില്‍ പറയുന്നു. അദ്ദേഹത്തെ മുസാഫര്‍ ഷെല്‍ട്ടര്‍ ഹോം കേസില്‍ നിന്നും മാറ്റരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.

Advertisment

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. രണ്ടു പേര്‍ക്കും ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുമാണ് ശിക്ഷ. കോടതി പിരിയും വരെ ഇരുവരും ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയുടെ കോര്‍ണറില്‍ നില്‍ക്കണമെന്നതാണ് ശിക്ഷ.

കേസില്‍ റാവു നിരുപാധികം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ മാപ്പ് കോടതി തള്ളി. രണ്ട് തവണ കോടതി ഉത്തരവുണ്ടായിരുന്നിട്ടും ശര്‍മ്മയെ മാറ്റുന്നതില്‍ റാവു തിടുക്കം കാണിച്ചെന്നും കോടതി ഉത്തരവിനെ മാനിച്ചില്ലെന്നും വിധിയില്‍ പറയുന്നു.

Supreme Court Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: