/indian-express-malayalam/media/media_files/uploads/2018/11/supreme-court.jpg)
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ഹർജികളും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. പുന:പരിശോധനാ ഹർജികളും റിട്ട് ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല സ്ത്രീപ്രവേശനം നടപ്പാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും, റിവ്യൂ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഒപ്പം സുപ്രീം കോടതി നാളെ പരിഗണിക്കും.
അറുപതിലേറെ ഹർജികളാണ് നാളെ ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നത്. ഇവയിൽ 55 ഹർജികൾ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുളളതാണ്. നാല് പുതിയ റിട്ട് ഹർജികൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നുണ്ട്. ഇതോടൊപ്പം രണ്ട് ട്രാൻസ്ഫർ ഹർജികളും, വിധി നടപ്പാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടുളള ദേവസ്വം ബോർഡിന്‍റെ സാവകാശ ഹർജിയുമാണ് പരിഗണിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.