/indian-express-malayalam/media/media_files/uploads/2017/06/sbi-759.jpg)
സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ )കുറച്ചു. ഒരു ലക്ഷം രൂപവരെ അക്കൗണ്ടില്‍ ബാലന്‍സുണ്ടെങ്കില്‍ നല്‍കിയിരുന്ന പലിശ 3.50 ശതമാനത്തിൽനിന്ന് 3.25ശതമാനമായി കുറച്ചു. നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.
ചെറുതും വലുതുമായ കാലയളവിലുളള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന പലിശ നിരക്കും കുറച്ചിട്ടുണ്ട്. ഒരു വര്‍ഷംവരെയുളള സ്ഥിര നിക്ഷേപത്തിന്റെ പലിശ 10 ബിപിഎസും (ബേസിസ് പോയിന്റ്) രണ്ടു വർഷത്തിൽ താഴെയുളളതിന് 30 ബിപിഎസും കുറച്ചു. ഒക്ടോബർ 10 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നു എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പണലഭ്യത കൂടിയതിനെതുടര്‍ന്നാണ് പലിശ നിരക്ക് കുറച്ചതെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
SBI Net Banking: തട്ടിപ്പിൽനിന്നും രക്ഷപ്പെടാൻ എസ്ബിഐ നെറ്റ് ബാങ്കിങ് നിങ്ങൾക്ക് ലോക്ക് ചെയ്യാം
നേരത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റിലും (എംസിഎൽആർ) ബാങ്ക് കുറവു വരുത്തിയിരുന്നു. എല്ലാ കാലയളവിലുളള വായ്പകളുടെ പലിശയിലും 10 ബേസിസ് പോയിന്റാണ് കുറച്ചത്. ഒക്ടോബർ 10 ന് ഇത് പ്രാബല്യത്തിലാവും. ഇതോടെ ഹോം ലോണുകളും റീട്ടെയിൽ ലോണുകളും കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകും. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് ആറാം തവണയാണ് എംസിഎൽആർ കുറയ്ക്കുന്നത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു എംസിഎൽആർ കുറച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.