scorecardresearch

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹർജി; സുപ്രീംകോടതി നാളെ പരിഗണിക്കും

അനധികൃത സ്വത്തു സന്പാദനക്കേസിൽ മുഖ്യമന്ത്രിയായതിനുശേഷം ശശികലയെ ശിക്ഷിച്ചാൽ അവർ രാജിവയ്ക്കേണ്ടി വരും. ഇതു തമിഴ്നാട്ടിൽ കലാപമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു.

അനധികൃത സ്വത്തു സന്പാദനക്കേസിൽ മുഖ്യമന്ത്രിയായതിനുശേഷം ശശികലയെ ശിക്ഷിച്ചാൽ അവർ രാജിവയ്ക്കേണ്ടി വരും. ഇതു തമിഴ്നാട്ടിൽ കലാപമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ശശികലയ്ക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് മറീന ബീച്ചിൽ പ്രതിഷേധയോഗം

Chennai: AIADMK General Secretary V K Sasikala flashes a victory sign after attending the party MLA's meeting in which she was elected as a AIADMK Legislative party leader, set to become Tamil Nadu CM, at Party's Headquarters in Chennai on Sunday. PTI Photo by R Senthil Kumar (PTI2_5_2017_000121a)

ന്യൂഡൽഹി: ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സെന്തിൽകുമാർ നൽകിയ ഹർജി നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പരിഗണിക്കുന്നത്. അനധികൃത സ്വത്തു സന്പാദന കേസിൽ വിധി വരുന്നതുവരെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Advertisment

അനധികൃത സ്വത്തു സന്പാദനക്കേസിൽ മുഖ്യമന്ത്രിയായതിനുശേഷം ശശികലയെ ശിക്ഷിച്ചാൽ അവർ രാജിവയ്ക്കേണ്ടി വരും. ഇതു തമിഴ്നാട്ടിൽ കലാപമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസിൽ ശശികല അടക്കമുള്ളവരെ വെറുടെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം, ശശികല ഇന്നു വൈകിട്ട് ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കാണും. 129 മാരുടെ പിന്തുണ തനിക്കുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാൻ അനുമതി നൽകണമെന്നുള്ള വാദം ശശികല ഉയർത്തും.

Sasikala Tamil Nadu Aiadmk O Paneerselvam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: