scorecardresearch

'ശ്രീരാമന്റെ തൊട്ടടുത്ത് സീതയും വേണം'; കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യത്തെ പിന്തുണച്ച് സന്ന്യാസിമാര്‍

യോഗി ആദിത്യനാഥിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ് കത്തയച്ചത്

യോഗി ആദിത്യനാഥിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ് കത്തയച്ചത്

author-image
WebDesk
New Update
'പുഷ്പകവിമാന'ത്തിൽ രാമനും സീതയും

ലക്‌നൗ: അയോധ്യയില്‍ സ്ഥാപിക്കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച രാമ വിഗ്രഹത്തിനൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യത്തെ പിന്തുണച്ച് സന്ന്യാസിമാര്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ് കത്തയച്ചത്.

Advertisment

അയോധ്യയിലെ സന്ന്യാസി സമൂഹത്തിലെ മുഖ്യ പൂജാരിയായ സത്യേന്ദ്ര ദാസ് ഇതേ ആവശ്യം മുന്നോട്ട് വെച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

'രാമനേയും സീതയേയും ഒരുമിച്ചാണ് നമ്മള്‍ ആരാധിക്കുന്നത്. അത്കൊണ്ട് ഈ ആവശ്യം ധാര്‍മ്മികമാണ്. ശ്രീരാമന്റെ പ്രതിമയോട് ചേര്‍ന്ന് സീതാദേവിയുടെ പ്രതിമയും സര്‍ക്കാര്‍ സ്ഥാപിക്കണം,' സത്യേന്ദ്ര ദാസ് പറഞ്ഞു. 'സ്വാഗതം ചെയ്യപ്പെടേണ്ട ആവശ്യമാണ് കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വെച്ചത്. ശ്രീരാമനൊപ്പമുളള സീതാദേവിയെ നമുക്ക് അവഗണിക്കാനാവില്ല,' ദാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കരണ്‍ സിങ് ആദിത്യനാഥിന് കത്തയച്ചത്. 'ഇത് മിഥിലയുടെ ഭൂമിയാണ്. ജനക രാജാവിന്റെ ഭൂമി സീതയുടെ കൂടി ഭൂമിയാണ്. ഇവിടെയാണ് സീത ജനിച്ചതും ശ്രീരാമനെ വിവാഹം ചെയ്തതും. എന്നാല്‍ പിന്നീട് സീതയ്ക്ക് ഒരുപാട് വിഷമ ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നു. ഇക്കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇവിടെ ശ്രീരാമനൊപ്പം സീതയുടെ വിഗ്രഹം കൂടി സ്ഥാപിക്കണമെന്ന ആഗ്രഹം തന്റെ മനസില്‍ തോന്നിയെന്നാണ് കത്തില്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള മൂര്‍ത്തിയെ സ്ഥാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

കഴിഞ്ഞ വര്‍ഷമാണ് രാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം യുപി സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല. പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയും കണ്ടെത്തിയിരുന്നില്ല. ജനങ്ങളില്‍ നിന്ന് പണം ശേഖരിച്ചുകൊണ്ടാകും ഇതിന്റെ നിര്‍മ്മാണമെന്നാണ് സൂചന.

Uttar Pradesh Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: