/indian-express-malayalam/media/media_files/uploads/2023/08/Luna.jpg)
47 വര്‍ഷത്തിനിടിയിലെ റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ഇത്
ന്യൂഡല്‍ഹി: 47 വര്‍ഷത്തിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 ബഹിരാകാശ പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി.
ലാൻഡിങ്ങിന് തയാറെടുക്കുന്നതിനായി ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയക്കിടെ ലൂണയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ബഹിരാകാശ കോർപ്പറേഷൻ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റോസ്കോസ്മോസ് പേടകം തകര്‍ന്ന് വീണതായി കണ്ടെത്തിയത്.
ഓഗസ്റ്റ് 11-നായിരുന്നു ലൂണ-25 റഷ്യ വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിലെ ദക്ഷിണദ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമെന്ന ചരിത്ര നേടത്തിന് തൊട്ടരികെയാണ് റഷ്യയുടെ ദൗത്യം പരാജയപ്പെട്ടത്.
1976-ലെ ലൂണ-24 മിഷന് ശേഷം റഷ്യ ഒരു ചാന്ദ്രദൗത്യത്തിന് ഇതുവരെ തയാറായിരുന്നില്ല. റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരപ്രകാരം നാളെയായിരുന്നു ലൂണ -25 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്തേണ്ടിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.