scorecardresearch

വ്യോമസേനയ്ക്കായി 56 വിമാനങ്ങൾ; എയർബസുമായി 20,000 കോടിയുടെ കരാറിലെത്തി പ്രതിരോധ മന്ത്രാലയം

16 വിമാനങ്ങൾ സ്പെയിനിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും

centre airbus aircraft deal, defence ministry airbus deal, defence ministry C-295 aircraft deal, defence ministry C-295 aircraft, IAF C-295 aircraft, defence deal, India news, current affairs, എയർബസ്, വിമാനം, malayalam news, news in malayalam, ie malayalam

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി എയർബസ് കമ്പനിയിൽ നിന്ന് 56 സി-295എംഡബ്ല്യു വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടിയുമായി പ്രതിരോധ മന്ത്രാലയം. എയർബസുമായി വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്ക്ക് ആദ്യത്തെ 16 സി-295എംഡബ്ല്യു ഗതാഗത വിമാനങ്ങൾ ലഭിക്കും.

56 വിമാനങ്ങളിൽ ആദ്യ 16 എണ്ണം സ്പെയിനിൽ നിന്ന് പറക്കാനാവുന്ന അവസ്ഥയിൽ ഇന്ത്യയിലെത്തിക്കും. അടുത്ത 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എയർബസ് എന്നിവ സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കും.

സ്പെയിനിൽ നിന്നുള്ള വിമാനം കരാർ ഒപ്പിട്ട് രണ്ട് മുതൽ നാല് വർഷം വരെയുള്ള കാലയളവിൽ വിതരണം ചെയ്യും. ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനം നാലാമത്തെയോ അഞ്ചാമത്തെയോ വർഷം വിതരണം ചെയ്യും. പത്താം വർഷത്തോടെ എല്ലാ വിമാനങ്ങളുടെയും വിതരണം പൂർത്തിയാവും.

Read More: അർജുൻ മാർക്ക് വൺ എ; പ്രതിരോധ മന്ത്രാലയം പുതുതായി വാങ്ങുന്ന യുദ്ധ ടാങ്കുകളുടെ പ്രത്യേകതകളും പ്രാധാന്യവും

ഒരു പതിറ്റാണ്ടായി ചർച്ച നടന്നുകൊണ്ടിരുന്ന ഈ കരാറിന് കാബിനറ്റ് കമ്മിറ്റി ഈ മാസം ആദ്യം അംഗീകാരം നൽകിയിരുന്നു. പിന്നീട് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി ഇത് സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു.

ഇടപാടിനെക്കുറിച്ച് ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നുണ്ടെങ്കിലും ഇതിന് 20,000 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ എയ്‌റോസ്‌പേസ് പ്രോഗ്രാമാണിത്, വിമാനത്തിന്റെ പൂർണ്ണ വികസനം ഇതിൽ ഉൾപ്പെടുന്നു.

എല്ലാ വിമാനങ്ങളും ഗതാഗതത്തിനുള്ള കോൺഫിഗറേഷനിൽ കൈമാറുകയും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സംവിധാനം സജ്ജമാക്കുകയും ചെയ്യും. ഐഎഎഫ് ഗതാഗത സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിലേക്കുള്ള വലിയ ചുവടുവെപ്പ് എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയിൽ എവിടെ വച്ചാവും എയർബസുമായി ചേർന്ന് വിമാനം നിർമിക്കുക എന്ന കാര്യത്തിൽ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുകരൻ സിംഗ് വെള്ളിയാഴ്ച പറഞ്ഞു. എയർബസിനൊപ്പം നൂറിലധികം സൈറ്റുകൾ ഉൽപാദന സൗകര്യം സജ്ജമാക്കാൻ ആലോചിച്ചിട്ടുണ്ടെങ്കിലും തദ്ദേശവാസികൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായുള്ള കൂടിയാലോചന ഇനിയും നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെറുതും സജ്ജമാവാത്തതുമായ എയർ സ്ട്രിപ്പുകളിൽ നിന്ന് പ്രവർത്തിക്കാനുള്ള കഴിവ് സി295എംഡബ്ല്യു വിമാനങ്ങൾക്കുണ്ടെന്ന് എയർബസ് അധികൃതർ പറയുന്നു. കൂടാതെ 71 സൈനികർക്ക് അല്ലെങ്കിൽ 50 പാരച്യൂട്ട് ധാരികൾക്ക് ഗതാഗതത്തിനും നിലവിലെ ഭാരമേറിയ വിമാനങ്ങൾക്ക് എത്താൻ പറ്റാത്ത സ്ഥലങ്ങളിലേക്ക് ചരക്ക് കടത്തിനും ഇത് ഉപയോഗിക്കാം. ഇതിന് പാരച്യൂട്ട് ധാരികളെയും വസ്തുക്കളെയും ലോഡുകളും എയർഡ്രോപ്പ് ചെയ്യാൻ കഴിയും. കൂടാതെ അപകടത്തിലോ മെഡിക്കൽ ഒഴിപ്പിക്കലിലോ ഇത് ഉപയോഗിക്കാം. വിമാനത്തിന് പ്രത്യേക ദൗത്യങ്ങളും ദുരന്ത പ്രതികരണവും സമുദ്ര പട്രോളിംഗ് ചുമതലകളും നിർവഹിക്കാനും കഴിയുമെന്നും എയർബസ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rs 20000 crore centre airbus deal military transport aircraft

Best of Express