/indian-express-malayalam/media/media_files/uploads/2018/10/atm-1.jpg)
ന്യൂഡല്‍ഹി: എടിഎം കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന കഥകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. എന്നാല്‍ ഡല്‍ഹി ദ്വാരകയിലെ നവാഡ മെട്രോ സ്‌റ്റേഷനു സമീപം എടിഎം മെഷീനോടെയാണ് മോഷ്ടാക്കള്‍ കടന്ന് കടന്നത്. 30 ലക്ഷം രൂപയായിരുന്നു എടിഎമ്മില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഗ്രീസ് ഉപയോഗിച്ച് മോഷ്ടാക്കള്‍ സിസിടിവി ക്യാമറകളും മറച്ചിരുന്നു.
കോർപറേഷന്‍ ബാങ്കിന്റെ എടിഎമ്മുമായാണ് മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. മാനേജര്‍ നല്‍കിയ പരാതിയല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ബാങ്ക് പ്രവര്‍ത്തിക്കാറുള്ളതെന്നും അതിന് ശേഷം ബാങ്കിന്റേയും എടിഎമ്മിന്റേയും ഷട്ടറുകള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അടയ്ക്കാറുണ്ടെന്നും പറയുന്നു.
എന്നാല്‍ തിങ്കളാഴ്ച രാത്രി പ്രവൃത്തി സമയത്തിന് ശേഷം ബാങ്കിന്റെ ഷട്ടര്‍ അടച്ചെങ്കിലും എടിഎമ്മിന്റെ ഷട്ടര്‍ അടയ്ക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മറന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് എടിഎം മെഷീന്‍ കാണാതായ വിവരം അറിയുന്നത്.
സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എടിഎമ്മിന്റെ ഷട്ടര്‍ അടയ്ക്കാന്‍ മറന്നു എന്ന് പറയുന്നത് സംശയമുളവാക്കുന്നതായും അന്വേഷണം പൂര്‍ത്തിയായാല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും പൊലീസ് പറയുന്നു.
മോഷണം നടത്തിയത് രണ്ടു പേര്‍ ചേര്‍ന്നാണെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ക്യാമറയുടെ ലെന്‍സ് ഗ്രീസ് ഉപയോഗിച്ച് മറച്ചതിന് ശേഷം വയറുകള്‍ മുറിച്ചിരിക്കുകയാണ്. അതിന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. മോഷണത്തിന് മുമ്പായി ഇവര്‍ എടിഎം സന്ദര്‍ശിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ എടിഎം മെഷീനില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്നും അതുള്‍പ്പെടെ 30 ലക്ഷം എടിഎമ്മില്‍ ഉള്ളതായി മാനേജര്‍ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.