ന്യൂഡൽഹി: റിലയൻസ് ജിയോയും, പേ ടിഎമ്മും സർക്കാരിന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി. വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയും വിജയ് ശേഖർ ശർമ സ്ഥാപിച്ച പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ബിസിനസിനായാണ് ഉപയോഗിച്ചത്.
വാണിജ്യ നേട്ടത്തിനായി പ്രധാനമന്ത്രിയുടെ പേരുപയോഗിക്കരുതെന്ന മാർഗനിർദേശം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഇരുകന്പനികൾക്കും ഉപഭോക്തൃ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
വ്യാവസായിക നേട്ടത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം സർക്കാർ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതിന് വിശദീകരിക്കണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിലയൻസ് ജിയോ മോദിയുടെ ചിത്രമുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. പത്രങ്ങളിൽ മുഴുപ്പേജ് പരസ്യമാണ് നൽകിയത്. തുടര്ന്ന് സംഭവം വിവാദമായതോടെയാണ് സര്ക്കാര് ഇരു കമ്പനികളോടും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.