scorecardresearch
Latest News

ചെങ്കോട്ട ആക്രമണം: മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

2000 ഡിസംബര്‍ 22-ന് നടന്ന ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്

supreme court, poverty, nfsa, supreme court on hunger, sc on ensure foodgrains

ന്യൂഡല്‍ഹി: 2000-ലെ ചെങ്കോട്ട ആക്രമണക്കേസില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി.

“ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന അപേക്ഷ ഞങ്ങൾ സ്വീകരിച്ചു. അവന്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. കോടതി എടുത്ത തീരുമാനം ഞങ്ങൾ സ്ഥിരീകരിക്കുകയും പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു”, ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

2000 ഡിസംബര്‍ 22-ന് നടന്ന ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2011 ഓഗസ്റ്റ് 10-ന് സുപ്രീം കോടതി ആരിഫിന്റെ വധശിക്ഷ ശരിവെക്കുകയും സെഷൻസ് കോടതി വിധിച്ച വധശിക്ഷയെ ചോദ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്പീൽ തള്ളുകയും ചെയ്തു. അത് ഡൽഹി ഹൈക്കോടതി ശരിവച്ചു. 2014-ൽ സുപ്രീം കോടതി ഇയാളുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.

റെഡ്ഫോര്‍ട്ടിലേക്ക് നുഴഞ്ഞുകയറി രജപുത്താന റൈഫിൾസിലെ ഏഴാം ബറ്റാലിയനിലെ ഗാർഡുകൾക്ക് നേരെ വെടിയുതിർത്ത ആറ് ഭീകരരിൽ ഒരാളാണ് പാകിസ്ഥാനിലെ അബോട്ടാബാദിൽ നിന്നുള്ള ആരിഫ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Red fort attack case supreme court affirms death penalty of let terrorist mohammad arif

Best of Express