scorecardresearch

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്.

ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്.

author-image
Bashaarat Masood
New Update
Jammu and Kashmir|encounter|gunfight

അനന്ത്‌നാഗിലെ കോക്കർനാഗ് പ്രദേശത്ത് ബുധനാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് സൈനിക ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു. ഫൊട്ടോ: എഎൻഐ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ സേന ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. മേജറും കേണലും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റുമാണ് വീരമൃത്യു വരിച്ചത്. അനന്തനാഗില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ ഏറ്റുമുട്ടല്‍ നടന്ന രജൗരിയിലും കനത്ത ജാഗ്രത തുടരുന്നുണ്ട്

Advertisment

അനന്തനാഗിലെ കോകെർനാഗില്‍ ഉണ്ടായ വെടിവെപ്പില്‍ കേണല്‍ മൻപ്രീത് സിങ്, മേജർ ആഷിഷ് ദോൻചാക്, ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പി ഹിമാൻയുൻ മുസമില്‍ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ച കേണല്‍ മൻപ്രീത് സിങ് 19 രാഷ്ട്രീയ റൈഫിളിലെ കമാൻറിങ് ഓഫീസറാണ്. മേഖലയില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്.

അനന്തനാഗില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്.

News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: