ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറാണ് രാംനാഥ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻഗാമികൾ കാണിച്ച വഴിയിലൂടെ രാജ്യത്തെ നയിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും അധികാരമേറ്റെടുത്തശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു.
Read More: ആരാണ് രാംനാഥ് കോവിന്ദ്..? പരിചയപ്പെടാം നമ്മുടെ പ്രഥമ പൗരനെ
രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയോടൊപ്പം രാഷ്ട്രപതിഭവനിൽനിന്ന് പ്രത്യേക രഥത്തിലാണ് നിയുക്ത രാഷ്ട്രപതി പാർലമെന്റിലെത്തിയത്. അശ്വാരൂഢസേനയുടെ അകമ്പടിയോടെയാണ് രാംനാഥ് കോവിന്ദ് പാർലമെന്റിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ,ഉപരാഷ്ട്രപതി ഹമീദ് അൻസാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Honoured to be sworn in as the 14th President of India; would be carrying out my responsibilities with all humility #PresidentKovind
— President of India (@rashtrapatibhvn) July 25, 2017
ഇലക്ടറൽ കോളേജിലെ ആകെ വോട്ട് മൂല്യത്തിന്റെ 65.65%വും രാംനാഥ് കോവിന്ദ് നേടി. 34.35 ശതമാനം വോട്ടാണ് മീരാ കുമാറിന് നേടാനായത്. 702644 വോട്ട് മൂല്യമാണ് രാംനാഥ് കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന്റേത് 367314 ആണ്.
I bow to the 125 crore citizens of this great nation and promise to stay true to the trust they have bestowed on me #PresidentKovind
— President of India (@rashtrapatibhvn) July 25, 2017
മുൻപ് ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രാംനാഥ് കോവിന്ദ് ബിഹാർ ഗവർണർ സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. എൻഡിഎയ്ക്ക് പുറമേ ബിജെഡി, ജെഡിയു, ടിആർഎസ്, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ കൂടി പിന്തുണ ലഭിച്ച രാംനാഥ് കോവിന്ദ് നേരത്തേ തന്നെ വിജയം ഉറപ്പിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook