/indian-express-malayalam/media/media_files/uploads/2019/06/rajnath-k-rajnath.jpg)
ന്യൂഡൽഹി: രാജി വാർത്തകൾക്കിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കൂടുതൽ കാബിനറ്റ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി. ഇതോടെ രണ്ടാം മോദി സർക്കാരിന്റെ എട്ടിൽ ആറു കാബിനറ്റ് കമ്മിറ്റികളിലും അദ്ദേഹം അംഗമായി. എന്നാൽ, രാജി ഭീഷണിക്കുശേഷമാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയതെന്ന തരത്തിലെ റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്ന് രാജ്നാഥ് സിങ്ങിന്‍റെ ഓഫീസ് അറിയിച്ചു.
രണ്ടാമത് അധികാരത്തിൽ വന്നശേഷം പുതുതായി അഞ്ചു കാബിനറ്റ് സമിതികളാണ് മോദി പ്രഖ്യാപിച്ചത്. നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ മോദിയും അമിത് ഷായും മാത്രമാണുണ്ടായിരുന്നത്. ഇതിനു പുറമേ എട്ടു കാബിനറ്റ് സമിതികളിലും അമിത് ഷാ ഉണ്ട്. രണ്ടു കാബിനറ്റ് സമിതികളുടെ അധ്യക്ഷനുമാണ്. ഇതിനുപിന്നാലെ തന്നെ തഴഞ്ഞെന്ന് ആരോപിച്ചു മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിങ് രംഗത്തെത്തിയതായി സൂചനയുണ്ടായിരുന്നു. രണ്ടു സമിതികളിൽ മാത്രം ഉൾപ്പെടുത്തി അവഗണിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏഴു സമിതികളിൽ ഉൾപ്പെട്ടപ്പോൾ രാജ്നാഥ് സിങ് രണ്ടു സമിതികളിൽ മാത്രമാണു വന്നത്. സാന്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങൾക്കുള്ള സമിതിയിലുമാണ് രാജ്നാഥ് സിങ്ങിനെ ഉൾപ്പെടുത്തിയത്. അദ്ദേഹം പ്രതിഷേധിച്ചതോടെ ആറു സമിതികളിൽ അംഗമാക്കിയെന്നാണ് സൂചന.
രാഷ്ട്രീയകാര്യ സമിതിയിലടക്കം സിങ് ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രീയകാര്യം, പാർലമെന്ററി കാര്യം, നിക്ഷേപ-വളർച്ചാ കാര്യം, തൊഴിൽ- നൈപുണ്യ വികസനം എന്നീ സമിതികളിലാണ് പുതുതായി അദ്ദേഹത്തിന് അംഗത്വം നൽകിയത്.
രണ്ടാം മോദി മന്ത്രിസഭയുടെ സുപ്രധാന സമിതികളിൽനിന്ന് രാജ്നാഥ് സിങ് ഒഴിവാക്കപ്പെട്ടത് വിമർശനത്തിനിടയാക്കിയിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്‍റെ ഇടപടെലോടെയാണ് പ്രശ്നപരിഹാരം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.