scorecardresearch

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെ ബന്ധപ്പെടുത്തി; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ്‌ മാനനഷ്ടക്കേസ് നല്‍കിയത്.

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ്‌ മാനനഷ്ടക്കേസ് നല്‍കിയത്.

author-image
WebDesk
New Update
Rahul Gandhi|India|India

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെ ബന്ധപ്പെടുത്തി; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി

മുംബൈ: തനിക്കെതിരായുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് രാഹുല്‍ പഞ്ഞതായാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകനാണ് പരാതി നല്‍കിയത്.

Advertisment

തനിക്കെതിരെ നല്‍കിയ മാനനഷ്ട പരാതി തള്ളാന്‍ വിസമ്മതിച്ച ബോറിവലിയിലെ മജിസ്ട്രേറ്റ് കോടതിയുടെ 2019 ഉത്തരവിനെതിരെയും രാഹുല്‍ ഗാന്ധി കോടതിയെ സമീപിച്ചു. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്കും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും എതിരെ 2019 ഫെബ്രുവരിയില്‍, മഹാരാഷ്ട്ര ആസ്ഥാനമായുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ്‌ മാനനഷ്ടക്കേസ് നല്‍കിയത്.

'ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും സംസാരിക്കുന്ന ആരെയും സമ്മര്‍ദ്ദത്തിലാക്കുകയും തല്ലുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു' എന്നാണ്. ഗൗരി ലങ്കേഷ് മരിച്ച് 24 മണിക്കൂറിനുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞതായി ധ്രുതിമാന്‍ ജോഷി ഹര്‍ജിയില്‍ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച ഗൗരി ലങ്കേഷിനെ കൊന്നത് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും ആര്‍എസ്എസുകാരുമാണെന്ന് സീതറാം യെച്ചൂരിയും പറഞ്ഞതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ രാഹുല്‍ ഗാന്ധിയും സീതറാം യെച്ചൂരിയും കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു. 2019 ജൂലൈയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. 2019 നവംബറില്‍, മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പി ഐ മൊകാഷി അധ്യക്ഷനായ മുംബൈ കോടതി അപകീര്‍ത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട ഇരുവരുടെയും അപേക്ഷ തള്ളി.

Advertisment

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം വ്യത്യസ്ത സമയത്തും സ്ഥലത്തും പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സീറാറാം യെച്ചൂരിയോടൊപ്പം തന്നെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്ന് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനാല്‍, പ്രത്യേക കുറ്റങ്ങള്‍ക്ക് പ്രത്യേക ചാര്‍ജുകള്‍ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നടപടിക്രമത്തിന്റെ (സിആര്‍പിസി) സെക്ഷന്‍ 218 ന്റെ ലംഘനമാണ് പരാതിയെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. അതേസമയം, മാനനഷ്ടക്കേസുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ മറ്റ് രണ്ട് ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് 2018-ല്‍ നടത്തിയ ''കള്ളന്‍'' പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി.

Rahul Gandhi Defamation Case Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: