scorecardresearch

അമിത് ഷായെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെതാണ് മോദിയുടേതല്ലെന്നും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെതാണ് മോദിയുടേതല്ലെന്നും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു

author-image
WebDesk
New Update
Rahul Gandhi New

രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ന്യൂഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

Advertisment

കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. കമ്മീഷൻ എന്ത് ചെയ്താലും അതിൽ ശിക്ഷ ഒഴിവാക്കാൻ കേന്ദ്രം നിയമം കൊണ്ടുവന്നുവെന്നും രാഹുൽ പ്രതിഷേധ പരിപാടിയിൽ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണൊന്ധി ആരോപിച്ചു. 

Also Read:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെതാണ് മോദിയുടേതല്ല. ഹരിയാനയിൽ വോട്ട് കൊള്ള നടന്നു. ബ്രസീൽ വനിത ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചു. ഇതിലെല്ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷായ്ക്ക് പാർലമെന്റിൽ കൈ വിറച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമിത് ഷായെ ചർച്ചയ്ക്ക് വെല്ലുവിളിച്ച രാഹുൽ, മോദിയും ഷായും രണ്ടു മൂന്ന് കോടീശ്വരന്മാർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ആരോപിച്ചു.

Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

സത്യം രാജ്യം കാണട്ടെ. വോട്ട് കൊള്ള പുറത്ത് വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടമായി. ആർഎസ്എസിന്റെ ഡിഎൻഎയിൽ വോട്ട് കൊള്ള ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. മോദിയും അമിത് ഷായും വോട്ട് കൊള്ള നടത്തുന്നുവെന്നത് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. രാജ്യത്ത് സത്യം ജയിക്കും. സത്യം ഏറ്റവും പ്രധാനം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞു. എന്നാൽ മോഹൻ ഭാഗവത് പറയുന്നത് ലോകം സത്യത്തെയല്ല ശക്തിയാണ് നോക്കുന്നത് എന്നാണ്. ഇവിടെ സത്യവും അസത്യവും തമ്മിലാണ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ട് കൊള്ളയുടെ കാലത്ത് വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭരണഘടന നൽകിയ വലിയ അവകാശമാണ് വോട്ട്.രാജ്യത്ത് ഓരോ പൗരനും നേരെ ആക്രമണം നടക്കുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. വോട്ട് കൊള്ളയിൽ ചർച്ച നടത്താൻ സർക്കാരിന് ധൈര്യം ഇല്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാൽ ബിജെപി വിജയിക്കില്ല. ജനം കേന്ദ്ര സർക്കാരിൽ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ഇല്ലാതെ ബിജെപി വിജയിക്കില്ല.

Also Read:'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സംശയത്തിന്റെ നിഴലിലാണ്. ഉത്തർപ്രദേശിൽ മൂന്ന് കോടി വോട്ട് വെട്ടി.  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻമാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. അവരുടെ പേരുകൾ ജനം ഒരിക്കലും മറക്കരുത്. ഇവർ ഒരുനാൾ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകൾ അവർ മോഷ്ടിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Read More:ട്രംപിന്റെ താരിഫ് ഭീഷണി; ചൈനീസ് പ്രൊഫഷണലുകൾക്ക് വിസ ചട്ടങ്ങളിൽ ഇളവ് നൽകി ഇന്ത്യ

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: