scorecardresearch

അദാനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

നിങ്ങള്‍ അദാനി വിഷയത്തില്‍ തൊടുമ്പോഴെല്ലാം. , പ്രധാനമന്ത്രി വളരെ അസ്വസ്ഥനും വളരെ പരിഭ്രാന്തനുമാണ് രാഹുല്‍ പറഞ്ഞു.

നിങ്ങള്‍ അദാനി വിഷയത്തില്‍ തൊടുമ്പോഴെല്ലാം. , പ്രധാനമന്ത്രി വളരെ അസ്വസ്ഥനും വളരെ പരിഭ്രാന്തനുമാണ് രാഹുല്‍ പറഞ്ഞു.

author-image
WebDesk
New Update
Rahul Gandhi | Supreme Court | Congress

അദാനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി| ഫൊട്ടോ;രാഹുല്‍ ഗാന്ധി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) പ്രഖ്യാപിക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Advertisment

അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ആവശ്യപ്പെടുന്നതില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ വ്യത്യസ്ത അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇന്ത്യയില്‍ ജെപിസിയെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജി 20 ഉച്ചകോടി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ചെറിയ പരിഭ്രാന്തിയുടെ സൂചകമാണ്. താന്‍ പാര്‍ലമെന്റ് ഹൗസില്‍ സംസാരിച്ചപ്പോള്‍ ഉണ്ടായ അതേ തരം പരിഭ്രാന്തി, പരിഭ്രാന്തി അവരെ പെട്ടെന്ന് തന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ പ്രേരിപ്പിച്ചു. അതിനാല്‍, ഈ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി വളരെ അടുത്തിരിക്കുന്നതിനാല്‍ ഇത് പരിഭ്രാന്തിയാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അദാനി വിഷയത്തില്‍ തൊടുമ്പോഴെല്ലാം, പ്രധാനമന്ത്രി വളരെ അസ്വസ്ഥനും വളരെ പരിഭ്രാന്തനുമാണ് രാഹുല്‍ പറഞ്ഞു.

അദാനി വിഷയത്തില്‍ അന്വേഷണം നടത്തിയ വ്യക്തി അദാനി ഗ്രൂപ്പിലെ ജീവനക്കാരനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, 'ഇന്ത്യയുടെ സല്‍പ്പേര് അപകടത്തിലാണ്, ലോകജനത ജി-20 ഉച്ചകോടിയില്‍ ഇത് നിരീക്ഷിക്കുന്നു. 'അന്വേഷണം നടത്തിയ മാന്യന്‍ (സെബിയില്‍) അദാനിയുടെ ജോലിക്കാരനാണ്. അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. പ്രധാനമന്ത്രി അന്വേഷണം ആഗ്രഹിച്ചില്ല എന്നാണ് ഇതിനര്‍ത്ഥം, 'ഇതില്‍ സെബിയുടെ അന്വേഷണം നടന്നു, ക്ലീന്‍ ചിറ്റ് നല്‍കി, ക്ലീന്‍ചിറ്റ് നല്‍കിയയാള്‍ ഇപ്പോള്‍ എന്‍ഡിടിവിയില്‍ ഡയറക്ടറാണ്.'അദാനി വിഷയത്തില്‍ സെബിയുടെ അന്വേഷണത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment

'ഇന്ത്യയിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങുന്നതിനായി വിദേശ പണം പമ്പ് ചെയ്യുന്ന ഒരു സ്ഥാപന ശൃംഖല പോലെയാണ് ഇത് കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് മിണ്ടാത്തത്? എന്തുകൊണ്ട് പ്രശ്നമില്ല? എന്തുകൊണ്ട് സിബിഐയും ഇഡിയും പോലുള്ള ഏജന്‍സികള്‍ ഇത് അന്വേഷിക്കുന്നില്ല?'

Rahul Gandhi Adani Group India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: