scorecardresearch

ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണം; പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

“ഈ പ്രഭാഷണം ഒരു ചടങ്ങല്ല, മറിച്ച് സത്യം പറയൽ, ഉത്തരവാദിത്തം, ആശയങ്ങളുടെ ശക്തി എന്നിവയുടെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ്,” എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ വിവേക് ​​ഗോയങ്ക പറഞ്ഞു

“ഈ പ്രഭാഷണം ഒരു ചടങ്ങല്ല, മറിച്ച് സത്യം പറയൽ, ഉത്തരവാദിത്തം, ആശയങ്ങളുടെ ശക്തി എന്നിവയുടെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ്,” എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ വിവേക് ​​ഗോയങ്ക പറഞ്ഞു

author-image
WebDesk
New Update
Modi

നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണം നടത്തുന്നു. സമകാലിക വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് മാറ്റത്തിന് രൂപം നൽകുകയും വിമർശനാത്മക ചിന്തയ്ക്ക് പ്രചോദനം നൽകുകയും ചെയ്ത പ്രഭാഷകരെ ക്ഷണിക്കുന്നതാണ് എക്സ്പ്രസ് ഗ്രൂപ്പിന്റെ സ്ഥാപകന്റെ പേരിലുള്ള ഈ പ്രഭാഷണം.

Advertisment

Also Read: സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഇന്ത്യക്കാരായ നാൽപതോളം പേർക്ക് ദാരുണാന്ത്യം

“ഈ പ്രഭാഷണം ഒരു ചടങ്ങല്ല, മറിച്ച് സത്യം പറയൽ, ഉത്തരവാദിത്തം, ആശയങ്ങളുടെ ശക്തി എന്നിവയുടെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ്,” എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ വിവേക് ​​ഗോയങ്ക പറഞ്ഞു. ലോകത്തിലെ അധികാര സമവാക്യങ്ങൾ തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. രാഷ്ട്രങ്ങൾ അവരുടെ സ്ഥാനവും ലക്ഷ്യവും പുനർനിർവചിക്കുമ്പോൾ, അനിശ്ചിതത്വവും അസ്ഥിരതയും നമ്മുടെ കാലഘട്ടത്തിന്റെ പ്രധാന വാക്കുകളാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും ഉയർന്ന തിരഞ്ഞെടുക്കപ്പെട്ട പദവിയെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയെ ശ്രദ്ധിക്കേണ്ടത്," അദ്ദേഹം പറഞ്ഞു.

Advertisment

Also Read: ‘15 വർഷത്തെ കരിയറിൽ ഇത്രയും വലിയൊരു രക്തച്ചൊരിച്ചിൽ കണ്ടിട്ടില്ല’; പോലീസ് ഉദ്യോഗസ്ഥൻ

പാക്കിസ്ഥാനിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഡാനിയേൽ പേളിന്റെ ഭാര്യ മരിയാൻ പേളാണ് രാംനാഥ് ഗോയങ്കെ പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ അതിഥി. അതിനുശേഷം, ആർ‌ബി‌ഐ ഗവർണർ ഡോ. രഘുറാം രാജൻ, പ്രസിഡന്റ് പ്രണബ് മുഖർജി, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ബിൽ ഗേറ്റ്‌സ് എന്നിവരും ഈ പ്രഭാഷണ പരമ്പരയുടെ ഭാഗമായിട്ടുണ്ട്. 

Read More

Narendra Modi Indian Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: