/indian-express-malayalam/media/media_files/uploads/2019/11/supriya-ajit-Copy.jpg)
മുംബൈ: അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച അജിത് പവാറിനെ ഉന്നംവച്ച് എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ വാട്സാപ് സ്റ്റാറ്റസ്. എൻസിപിയിലും കുടുംബത്തിലും അജിത് പവാറിന്റെ നീക്കമുണ്ടാക്കിയ ഭിന്നതിയിലാണ് പ്രതികരണം. അധികാരം വരും, പോകും. ബന്ധങ്ങളാണു വിഷയമെന്നായിരുന്നു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രിയയുടെ വാട്സാപ് സ്റ്റാറ്റസ്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സുപ്രിയ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ തുടരുകയാണ്.
മറ്റൊരു വാട്സാപ് സ്റ്റാറ്റസിൽ സുപ്രിയ ഇങ്ങനെ കുറിച്ചു, " അവസാനം വിജയിക്കുന്നത് മൂല്യങ്ങളായിരിക്കും...നേരും കഠിനാധ്വാനവും ഒരിക്കലും വെറുതെയാകില്ല...ആ വഴി ദുർഘടമായിരിക്കാം, എന്നാൽ ദീർഘകാലം നിലനിൽക്കും."
നിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയായത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്നാൽ വലിയ വിമർശനമാണ് അജിത്തിന് നേരിടേണ്ടി വന്നത്.
അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീം കോടതി. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. കേസിൽ ഇന്ന് വിധിയില്ല. നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്‌നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയിൽ നിന്നുള്ള എംഎൽഎമാർ നൽകിയ കത്തും നാളെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ രാവിലെ 10.30 നാണ് വീണ്ടും പരിഗണിക്കുക. കേസിൽ മൂന്ന് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.